മുഹമ്മ: കയര്‍-മത്സ്യ തൊഴിലാളികളും പിന്നോക്ക ജനവിഭാഗങ്ങളും തിങ്ങിപ്പാര്‍ക്കുന്ന മാരാരിക്കുളം ഡിവിഷന് ഇത്തവണ മാറ്റത്തിന് വഴിയൊരുക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ.വി. അശോകന്. ഈഴവ സമുദായത്തിനാണ് പ്രാമുഖ്യം. 72,090 ആണ് ജനസംഖ്യ. എസ്എന്‍ഡിപി-ബി ജെ പി സഖ്യം പുത്തന്‍ രാഷ്ട്രീയ സമവാക്യത്തിന് വേദിയൊരുക്കുമെന്ന പ്രത്യാശയിലാണ് ബിജെപി. ആര്യാട് ഗ്രാമപഞ്ചായത്തിലെ അഞ്ചും മാരാരിക്കുളം തെക്കിലെ 18 ഉം വടക്കിലെ 15 ഉം അടക്കം 39 വാര്‍ഡുകള്‍ ഈ ഡിവിഷനില്‍ ഉള്‍പ്പെടുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സജീവ പ്രവര്‍ത്തകനായ അശോകനാണ് ബി ജെ പി സ്ഥാനാര്‍ത്ഥി. ബി ജെ പി മാരാരിക്കുളം നിയോജക മണ്ഡലം സെക്രട്ടറി,കര്‍ഷക മോര്‍ച്ച ജില്ലാജനറല്‍ സെക്രട്ടറി, സാസ്ക്കാരിക സെല്ലിന്റെ ജില്ലാകണ്‍വീനര്‍,സ്റ്റേറ്റ് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് നാലാം തവണയാണ് മത്സരിക്കുന്നത്. മുഹമ്മ പഞ്ചായത്തില്‍ ബിജെപി പ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ആലപ്പുഴ എസ് ഡി കോളേജില്‍ ബിഎ ബിരുദമെടുത്ത അശോകന് കയര്‍ ഫാക്ടറി തൊഴിലാളിയാണ്.മുഹമ്മ കല്ലാപ്പുറം കൊച്ചുവെളി പരേതരായ വേലപ്പന്റെയും ഭാര്‍ഗവിയുടെയും മകനാണ്. കോണ്‍ഗ്രസിന്റെ അഡ്വ. രവീന്ദ്രദാസും സിപിഎമ്മിലെ കെ ടി മാത്യുവുമാണ് എതിര്‍സ്ഥാനാര്‍ത്ഥികള്‍. സിപിഎമ്മിലെ കടുത്ത വിഭാഗീയതയും അക്രമരാഷ്ട്രീയവും കോണ്‍ഗ്രസിന്റെ അഴിമതിയും മണ്ഡലത്തില്‍ നല്ല രീതിയില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: