അമ്പലപ്പുഴ: ഭാരതത്തെ വിഭജിച്ച ലീഗിനൊപ്പം നിന്നാണ് കോണ്‍ഗ്രസിന്റെ മതേതരത്വം പറച്ചിലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്. ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷന് തെരഞ്ഞെടുപ്പു കണ്വന്ഷന് അമ്പലപ്പുഴ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ലീഗിനൊപ്പവും സിപിഎമ്മുകാര്‍ പിഡിപി, ജമാ അത്തെ ഇസ്ലീമി, സോളിഡാരിറ്റി എന്നിവരെയും കൂട്ടുപിടിച്ചാണ് മതേതരത്വം പറയുന്നതെന്നും തെരഞ്ഞെടുപ്പില്‍ ജനം ഇത് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ മതേതരത്വം പഠിപ്പിക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും രമേശ് ഓര്‍മ്മിപ്പിച്ചു.
നാട്ടിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ചര്‍ച്ചയാക്കാതെയാണ് ഇടതു- വലതു മുന്നണികള്‍ വോട്ടുചോദിക്കുന്നത്. സംഘടിത മത വിഭാഗങ്ങളെ സംഘടിപ്പിച്ച് സാമുദായിക ചേരി തിരിവിനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത് ബിജെപിക്ക് അനുകൂലമാകുമെന്നും ഇടതു വലതു മുന്നണികളുടെ പരമ്പരാഗത വോട്ടുബാങ്കുകള്‍ തകര്‍ന്ന് പുതിയ രാഷ്ട്രീയ ബദലിന് തെരഞ്ഞെടുപ്പ് സാക്ഷിയാകുമെന്നും എം.ടി. രമേശ് പറഞ്ഞു.
ബിജെപിയുടെ പ്രചാരണം നാട്ടിലെ ജനകീയ വിഷയങ്ങളായ കുടിവെള്ളം, വൈദ്യുതി, തൊഴിലില്ലായ്മ എന്നിവ ഉന്നയിച്ചാണെന്നും അത് മാതൃകയാക്കി ഇരുമുന്നണികളും പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന്, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി അനില്‍കുമാര്‍ അമ്പലപ്പുഴ, ബിജെപി ജില്ല കമ്മിറ്റി വി. ശ്രീജിത്ത്, ഡി. കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. അമ്പലപ്പുഴ ഡിവിഷനിലെ ബ്ലോക്ക്, വാര്‍ഡ് സ്ഥാനാര്‍ത്ഥികളും പ്രധാന പ്രവര്‍ത്തകരും കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: