തൃശൂര്‍: സ്ത്രീകള്‍ സംസ്കാരത്തിന്റെ കാവലാളുകളാണെന്ന് ക്ഷേത്രസംരക്ഷണ സമിതി മാതൃശക്തി സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ. വി.ടി.രമ പറഞ്ഞു. സ്ത്രീകളുടെ കൈകളില്‍ ഭാരതത്തിന്റെ അറിവും സമ്പത്തും സുരക്ഷിതമാണെന്നും അവര്‍ പറഞ്ഞു.
ഭാരതത്തെ സംരക്ഷിക്കുന്നതിന്റെ പ്രധാന പങ്ക് വഹിക്കുന്നവര്‍ സ്ത്രീകളാണ്. വൈദേശിക സംസ്കാരത്തിന്റെ ആധിപത്യത്തില്‍ നിന്നും ഭാരത സംസ്കാരത്തെ തിരിച്ചു പിടിക്കാനുള്ള ആര്‍ജ്ജവം നമ്മുടെ യുവതികള്‍ കാണിക്കണമെന്നും അതിനു വേണ്ടി ദുര്‍ഗ്ഗാവാഹിനിയുടെ പ്രവര്‍ത്തനം ശക്തമാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിഎച്ച്പി ദുര്‍ഗ്ഗാവാഹിനി സംഘടിപ്പിച്ച ശക്തിസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഡോ. പ്രസന്ന വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. കേസരി ചീഫ് എഡിറ്റര്‍ ഡോ.എന്‍.ആര്. മധു മുഖ്യപ്രഭാഷണം നടത്തി. വിഎച്ച്പി ജില്ലാ പ്രസിഡന്റ് കെ.ദാസന്, മാതൃശക്തി സംസ്ഥാന സംയോജിക പ്രസന്ന ബാഹുലേയന്, ദുര്‍ഗ്ഗാവാഹിനി സംസ്ഥാന സംയോജിക ബിന്ദു, സ്നേഹ മുരളീധരന്, ഭുവന ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
വിഎച്ച്പി സംസ്ഥാന വര്‍ക്കീംഗ് പ്രസിഡന്റ് ബി.ആര്.ബലരാമന്, ജോ.സെക്രട്ടറി പി.ജി.കണ്ണന്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന്, സി.കെ.മധു, ഷണ്മുഖന് എന്നിവര്‍ സംബന്ധിച്ചു. സംഗമത്തിന്റെ ഭാഗമായി പാറമേക്കാവ് ക്ഷേത്രപരിസരത്ത് നിന്ന് ശോഭയാത്രയും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: