പൊന്‍കുന്നം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജനം ചാനല്‍ സംഘടിപ്പിച്ച രാഷ്ട്രീയ കക്ഷികളുടെ ചര്‍ച്ചയില്‍ സംഘര്‍ഷം. സിപിഎം പ്രവര്‍ത്തകരാണ് സംഘര്‍ഷം ഉണ്ടാക്കിയത്. പരിപാടിയുടെ അവതാരകനായ അനില്‍ നമ്പ്യാരുടെ മുഖത്ത് അടിക്കുകയും അസഭ്യം പറയുകയും ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. ബിജെപി നേതാക്കളുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് കൂടുതല്‍ സംഘര്‍ഷം ഒഴിവായത്.
ഇടത്, വലത്, ബിജെപി മുന്നണികളില്‍ നിന്നും ഓരോ നേതാക്കളെ വീതമായിരുന്നു ചര്‍ച്ചയ്ക്കായി ക്ഷണിച്ചിരുന്നത്. അതനുസരിച്ച് നേതാക്കള്‍ നേരത്തെ തന്നെ എത്തിച്ചേരുകയും ചെയ്തു. ഇടതുമുന്നണിയെ പ്രതിനിധീകരിച്ച് പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്ജിനെയാണ് നിശ്ചയിച്ചിരുന്നത്.
പി.സി.ജോര്‍ജ്ജ് സ്ഥലത്തെത്തിയതോടെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. രംഗം സംഘര്‍ഷഭരിതമാക്കി പരിപാടി തടസ്സപ്പെടുത്തുന്നതിനുള്ള നീക്കമാണ് തുടര്‍ന്ന് നടത്തിയത്. പി.സി. ജോര്‍ജ്ജിന്റെ കേരള കോണ്‍ഗ്രസിനെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ഭാഗമാക്കുന്നതിന് നേതൃത്വം നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ തീരുമാനത്തെ അംഗീകരിച്ച് ഇടതുമുന്നണിയുടെ പ്രതിനിധിയായി പി.സി.ജോര്‍ജ്ജ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെ പ്രവര്‍ത്തകര്‍ എതിര്‍ക്കുകയായിരുന്നു.
ഇടതു പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വേദിയില്‍ കയറി നിന്ന പി.സി. ജോര്‍ജ്ജ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ തിരിച്ചുപോയി. ഇടതു പ്രവര്‍ത്തകരുടെ ഈ നിലപാടിനെതിരെ പ്രതികരിക്കാന്‍ പി.സി. ജോര്‍ജ്ജ് വിസമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: