കൊച്ചി: സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹമോചനം. എറണാകുളം കുടുംബകോടതിയാണ് വേറിട്ട വിവാഹമോചനത്തിന് വേദിയായത്. വിവാഹ മോചനക്കേസില്‍ രണ്ടു കക്ഷികളും നേരിട്ട് ഹാജരാകാനായിരുന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നത്.
കോടതി നിര്‍ദ്ദേശിച്ച കൗണ്‍സിലിങ്ങിന് ശേഷവും ഇരുവരും വിവാഹമോചനത്തില്‍ ഉറച്ചുനിന്നതോടെയാണ് ഇരുവരോടും നേരില്‍ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ തനിക്ക് ശാരീരിക അവശതകളുള്ളതിനാല്‍ നേരില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കക്ഷികളിലൊരാള്‍ അറിയിച്ചതോടെയാണ് ദല്‍ഹിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങിന് കോടതി അനുമതി നല്‍കിയത്. നീതിന്യായ സംവിധാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി കേസ് തീര്‍പ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: