പത്തനംതിട്ട:അടൂരില്‍ എസ്എന്‍ഡിപി നേതൃസംഗമം അലങ്കോലപ്പെടുത്തിയതിന് നേതൃത്വം നല്‍കിയത് സിപിഎമ്മുകാരാണ് എന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തികക്രമക്കേട് കണ്ടത്തിയതിനെതുടര്‍ന്ന് അടൂര്‍ യൂണിയന്പ്രസിഡന്റിനേയും സെക്രട്ടറിയേയും എസ്എന്ഡിയോഗം പുറത്തക്കിയതാണ്. ഇവരെ സിപിഎം ഇപ്പോള്‍ ചുമന്നുനടക്കുകയാണ്. അടൂരിലെ സാമ്പത്തികക്രമക്കേട് സംബന്ധിച്ച് സിബിഐ അന്വഷണമുണ്ട്. ഒരുകോടി അറുപത്ലക്ഷംരൂപ തിരിച്ചടയ്ക്കുകയും, രണ്ട് കോടി ഇരുപത്തിയഞ്ച് ലക്ഷംരൂപ അടയ്ക്കാന്തയ്യാറാണെന്ന് ഡിവൈഎസ്പി മുമ്പാകെ എഴുതി നല്‍കിയിട്ടുമുണ്ട്.
അടൂരിലെ മൈക്രോഫിനാന്‍സ് തട്ടിപ്പുമായി യോഗത്തിന് ഒരുബന്ധവുമില്ലെന്ന് പല തവണനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.വ്യക്തിപരമായി ബാങ്കിനെ സമീപിച്ചാണ് അവിടെ വായ്പ സംഘടിപ്പിച്ചത്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ ഇന്നലെ നടത്തിയ അതിക്രമത്തിന് പിന്നില്‍ സിപിഎമ്മിന്റെ രാഷ്ട്രീയമാണ്. ശാശ്വതീകാനന്ദസ്വാമിയുടെ മരണത്തിന് പിന്നിലെ ദുരൂഹത മാറാന്‍ സിബിഐ അന്വേഷണം വേണമെന്നാണ് യോഗനേതൃത്വത്തിന്റെ ആവശ്യം.സിബിഐ വന്നാല്‍ യോഗനേതൃത്വം ബിജെപിക്കാരാണ് എന്നുപറഞ്ഞ് ബഹളം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: