മുംബൈ: സുനില്‍ ഛേത്രി വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. റോബര്‍ട്ടോ കാര്‍ലോസിന്റെ ദല്‍ഹി ഡൈനാമോസിനെ മടക്കമില്ലാത്ത രണ്ടു ഗോളിന് തുരത്തി മുംബൈ. 13, 74 മിനിറ്റുകളില്‍ ഗോളുകള്‍. രണ്ടിനും വഴിയൊരുക്കിയത് സോണി നോര്‍ദെ. ദല്‍ഹിയുടെ മലയാളി ഡിഫന്‍ഡര്‍ അനസ് എടത്തൊടികയുടെ പിഴവുകള്‍ ഗോളിലേക്കു നയിച്ചത്.
ദല്‍ഹി ഗോള്‍മുഖത്തേക്കുള്ള കൂട്ടായ നീക്കമാണ് ആദ്യ ഗോളില്‍ കലാശിച്ചത്. ഫെര്‍ണാണ്ടസ് റോബിന് സിങ്ങിനും, റോബിന് സോണി നോര്ദെയ്ക്കും പന്ത് കൈമാറി. നോര്‍ദെയുടെ ഷോട്ട് അനസ് ക്ലിയര്‍ ചെയ്തത് ലഭിച്ചത് ഛേത്രിക്ക്. ഇന്ത്യന്‍ നായകന്റെ ഷോട്ട് ഗോളി ദൊബ്ലാസിനെ മറികടന്ന് വലയില്‍. 74ാം മിനിറ്റില്‍ അനസിനെ കബളിപ്പിച്ച് മുന്നേറിയ നോര്‍ദെ ഛേത്രിക്കു കണക്കാക്കി പന്ത് നല്കി. ക്ലോസ് റേഞ്ചില്‍നിന്നുള്ള ഷോട്ടിന് ഗോളിക്ക് മറുപടിയുണ്ടായില്ല. ജയത്തോടെ നാലു പോയിന്റിലെത്തിയ മുംബൈ ആറാം സ്ഥാനത്തേക്കു കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: