തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ചു ലഭിച്ച വിവരാവകാശ രേഖയില്‍ നിന്നാണ് സത്യം പുറത്തുവന്നത്. ഇതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുകയാണെന്നും വ്യക്തമായി.
വന്‍കിട ഫഌറ്റ് ലോബികളുടെ നിര്‍മാണാനുമതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ മാറ്റുകയായിരുന്നു. എന്നാല്‍ ജേക്കബ് തോമസിനെ മാറ്റിയത് ചില പരാതികളുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു മുഖ്യമന്ത്രി മുമ്പ് മാധ്യമങ്ങളോട് വിശദീകരിച്ചത്. വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെ മാറ്റിയതെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. മാത്രമല്ല ബാര്‍ കോഴ, പാറ്റൂര്‍ ഫഌറ്റ് വിവാദം തുടങ്ങിയ കേസുകളില്‍ ശക്തമായ നിലപാടെടുത്തതിന്റെ പ്രതികാരമായാണ് സര്‍ക്കാര്‍ നടപടിയെന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
സപ്തംബര്‍ 17 നാണ് ജേക്കബ് തോമസിനെ ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയത്. ഇത് ഫഌറ്റു ലോബിക്കു വേണ്ടിയാണെന്ന് അന്നുതന്നെ ജേക്കബ് തോമസ് ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ തൊട്ടടുത്ത ദിവസം തന്നെ ജേക്കബ് തോമസിനെതിരെ നിരവധി പരാതികള്‍ ലഭിച്ചെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. ജേക്കബ് തോമസ് സര്‍ക്കാരിന് നിരന്തരം തലവേദന ഉണ്ടാക്കുന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പരാതികളുടെ അടിസ്ഥാനത്തിലാണ് മാറ്റാന്‍ തീരുമാനിച്ചതെന്നും മുഖ്യന് വ്യക്തമാക്കി. ഈ വാദങ്ങളെല്ലാം ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്. ജേക്കബ് തോമസിനെതിരെ രേഖാമൂലം ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ മറുപടി നല്‍കിയിരിക്കുന്നത്. ഇതോടെ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന ഗുരുതരമായ ഭരണഘടനാ നിഷേധമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയിരിക്കുന്നതെന്നും വെളിപ്പെടുകയാണ്.
രണ്ടുവര്‍ഷത്തിനിടെ അഞ്ചാമത്തെ സ്ഥാനമാറ്റമാണ് ജേക്കബ് തോമസിന് ഉണ്ടായത്. ഇതാകട്ടെ പോലീസുദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിനുള്ള മാനദണ്ഡങ്ങള്‍ എല്ലാം ലംഘിച്ചുകൊണ്ടാണെന്നുള്ളതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: