അടൂര്‍: തെരഞ്ഞെടുപ്പിലെ പരാജയഭീതിയെ തുടര്‍ന്ന് എസ്എന്‍ഡിപി അടൂര്‍ യൂണിയന് നേതൃയോഗം സിപിഎമ്മുകാര്‍ അലങ്കോലപ്പെടുത്തി. ഇന്നലെ രാവിലെ 11.30ന് യോഗം കൗണ്‍സിലര്‍ രമേശ് രാജാക്കാട് സംസാരിക്കുമ്പോഴാണ് സംഭവം. മൈക്രോഫിനാന്‍സ് വായ്പ തിരിച്ചടവു പൂര്‍ത്തിയാക്കാതെ യോഗം നടത്തേണ്ടýഎന്ന് പറഞ്ഞാണ് സിപിഎംകാരായ ചില വനിതാസംഘം പ്രവര്‍ത്തകരും സിപിഎമ്മുകാരും വേദിയിലേക്ക് ഇരച്ചുകയറിയത്.ഇതോടെ ഇരുവിഭാഗങ്ങളുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടയില്‍ സിപിഎമ്മുകാര്‍ മറ്റുള്ളവരെ കൈയേറ്റം ചെയ്യാന്‍ തുനിഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. സംഘര്‍ഷം ഉണ്ടാകുമെന്നായതോടെ യൂണിയന് നേതൃത്വം യോഗം പിരിച്ചുവിട്ടു.
യോഗം അലങ്കോലപ്പെടുത്താന്‍ സിപിഎം നേരത്തെ പദ്ധതിതയ്യാറാക്കിയിരുന്നു. ഇതിന് സിപിഎമ്മുകാരായ ശാഖായോഗം ഭാരവാഹികളെ പാര്ട്ടിനേരത്തെ വിളിച്ചുകൂട്ടിയിരുന്നു. യോഗം തുടങ്ങും മുന്‍പു തന്നെ സിപിഎം പ്രവര്‍ത്തകരായ സ്ത്രീകള്‍ സദസ്സിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരുന്നു. ഇവരാണ് വേദിയിലേക്ക് തള്ളിക്കയറിയതും സംഘര്‍ഷം സൃഷ്ടിച്ചതും.
കൊടുമണ്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സിംല രാധാകൃഷ്ണന്, ഡിവൈഎഫ്ഐ കൂടല്‍ ഏരിയാ കമ്മിറ്റിയംഗം ഉമേഷ്, ബാബുസേനപണിക്കര്, സജി, ഡി.പ്രസാദ്, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയതെന്ന് അടൂര്‍ യൂണിയന് കണ്‍വീനര്‍ മണ്ണടി മോഹന്‍, ചെയര്മാന് അഡ്വ. മനോജ് കുമാര്‍, യോഗം കൗണ്‍സിലര്‍ എബിന് ആമ്പാടിയില്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: