കൊല്ലം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജില്ലയിലെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപി ശക്തിപ്പെടുമെന്ന് ബിജെപി പ്രസിഡന്റ് എം.സുനില്‍. തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച പാര്‍ട്ടിയും ബിജെപിയാണ്. ആകെയുളള 1234 ഗ്രാമപഞ്ചായത്തു വാര്‍ഡുകളില്‍ 1098 വാര്‍ഡുകളില്‍ മത്സരിക്കുന്നു. ഇടതുവലതുമുന്നണികളുടെ ഗ്രാമപഞ്ചായത്ത് ഭരണതണലില്‍ ജില്ലയിലെ മാഫിയ സംഘങ്ങള്‍ക്ക് ശക്തി പ്രാപിച്ചു. പ്രകൃതി സമ്പത്ത് കൊള്ളയടിക്കാന്‍ ഈ മാഫിയ സംഘങ്ങള്‍ക്ക് ഇടതുവലത് പഞ്ചായത്തു പ്രസിഡന്റുമാര്‍ കൂട്ടുനിന്നു. ഇതിനെതിരെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിധി എഴുതും. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും റിക്കോഡിന് ഉടമയായ കൊല്ലം കോര്പ്പറേഷന് ഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടി. കഴിഞ്ഞ 15 വര്‍ഷക്കാലത്തെ ഇടതുഭരണം പൂര്‍ണ്ണമായ പരാജയമായിരുന്നു. കൊല്ലം കോര്‍പ്പറേഷനിലെ സിപിഎമ്മിന്റെ അഴിമതിക്ക് കുടപിടിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് കൈകൊണ്ടതെന്നും കൊല്ലം കോര്പ്പറേഷന് ഉള്‍പ്പെടെ ജില്ലയിലെ എല്ലാ മുന്‍സിപ്പാലിറ്റികളും പാര്‍ട്ടി പ്രതിനിധികള്‍ ജയിച്ച് വരുമെന്നും ജില്ലയില്‍ ബിജെപി ഭരിക്കുന്ന പഞ്ചായത്തുകളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: