വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുമായി പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് കൂടിക്കാഴ്ച നടത്തി.
ഭാരത-പാക് ബന്ധം മെച്ചപ്പെടുത്തണമെന്നും അതിര്‍ത്തിയിലെ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്ത പ്രസ്താവനയില്‍ ഒബാമയും ഷെരീഫും പറഞ്ഞു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളില്‍ ഇരുവരും ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
പാക്കിസ്ഥാനിലെ ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയ്ക്കും അതിന്റെ അനുബന്ധ സംഘടനകള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഷെരീഫ് ഒബാമയ്ക്ക് ഉറപ്പ് നല്കി.
അതേസമയം, ഒബാമ-ഷെരീഫ് കൂടിക്കാഴ്ചയില്‍ പാക്കിസ്ഥാന്റെ ആണവായുധ നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ചയുണ്ടായില്ല. വിദ്യാഭ്യാസം, ശാസ്ത്രം, പരസ്പര ബന്ധം എന്നിവ ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
നേരത്തേ, യുഎസ് സെനറ്റര്‍മാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കിടെ കാഷ്മീര്‍ വിഷയം ഉഭയകക്ഷി തലത്തില്‍ പരിഹരിക്കാന്‍ ഇന്ത്യക്ക് താല്പര്യക്കുറവുണെ്ടങ്കില് മൂന്നാം കക്ഷി ഇടപെടേണ്ടത് ആവശ്യമാണെന്ന് ഷെരീഫ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: