കോഴിക്കോട്: തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് ശബ്ദമലിനീകരണമുണ്ടാക്കുന്നവിധം ഉച്ചഭാഷിണി ഉപയോഗിച്ചാല്‍ കര്‍ശന നടപടി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. നിയമലം ഘനം ശ്രദ്ധയില്‍ പ്പെട്ടാല്‍ മൈക്ക് ഓപ്പറേറ്ററുടെ ലൈസ ന്‍സ് റദ്ദാക്കി ഉപകരണങ്ങള്‍ പിടിച്ചെടുക്കും. തെരഞ്ഞെടുപ്പ് യോഗങ്ങള്‍ നടക്കുന്ന സ്ഥല ങ്ങളില്‍ നിശ്ചയിക്കപ്പെട്ട സമയത്തിന് രണ്ടുമണിക്കൂര്‍ മുമ്പ് മാത്രമേ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാവൂ.
യോഗം കഴിഞ്ഞാലുടന്‍ ഓഫാക്കുകയും വേണം. ഉച്ചഭാഷിണികള്‍, മൈക്ക് സെറ്റ് തുടങ്ങിയ ഉപയോഗിക്കുമ്പോള്‍ വ്യവസായ മേഖലയില്‍ 75നും 70നും ഇടയിലും, വാണിജ്യ മേഖലയില്‍ 55നും 45നും ഇടയിലും, ആശുപത്രി, വിദ്യാലയങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിധിക്കുളളിലെ നിശബ്ദ മേഖലയില്‍ 50നും 40നും ഇടയിലും ഡെസിബെല്‍ ശബ്ദം മാത്രമേ പാടുള്ളൂ. രാവിലെ ആറുമുതല്‍ രാത്രി 10 വരെ മാത്രമേ ഉച്ചഭാഷിണികള്‍, മൈക്രോഫോണ്‍, മറ്റ് വാദ്യോപകരണങ്ങള്‍ എന്നിവ പ്രവര് ത്തിപ്പിക്കാവൂ. ആശുപത്രികള്‍, വിദ്യാലയ ങ്ങള് തുടങ്ങിയവയുടെ 100 മീറ്റര്‍ പരിധിക്കുളളിലെ നിശബ്ദ മേഖലയില്‍ സൗണ്ട് ആംപ്ലിഫയര്‍ ഉപയോഗിച്ച് 50 ഡെസിബെലിന് മുകളില്‍ ശബ്ദം പുറപ്പെടുവിക്കുന്നത് കര്‍ശനമായി നിരോധി ച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടു പ്പുമായി ബന്ധപ്പെട്ട് യോഗ ങ്ങള് നടത്തുന്നതിന് മൈക്ക് അനൗണ്‍സ്മെന്റ് ആവശ്യമെങ്കില്‍ മുന്‍കൂട്ടി അനുവാദം വാങ്ങണം. ക്രമസമാധാന പാലനത്തിലും ഗതാഗത തടസം ഒഴിവാക്കുന്ന തിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് പോലീസ് വകുപ്പിന് സാധ്യമാ കത്തക്കവിധം യോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥിയോ പാര്‍ട്ടി അധികാരികളോ പോലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: