കോഴിക്കോട്: സ്വദേശിശാസ്ത്ര പ്രസ്ഥാനത്തിന്റെയും ദേശീയ സുഗന്ധ വിളഗവേഷണ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വപ്ന നഗരിയില്‍ സംഘടിപ്പിച്ച സ്വാശ്രയ ഭാരത് 2015 എക്സ്പോ സമാപിച്ചു്.
20000 വിദ്യര്‍ത്ഥികള്‍ ഈ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ പ്രദര്‍ശനത്തിന്റെ ഗുണഭോക്താക്കളായി. വിദ്യാര്‍ത്ഥികളെ കൂടാതെ അദ്ധ്യാപകരും രക്ഷിതാക്കളും പ്രദര്‍ശനത്തില്‍ പങ്കെടുത്തു. ആയിരങ്ങളില്‍ ശാസ്ത്രാഭിമുഖ്യം വര്‍ധിപ്പിക്കുന്ന വ്യത്യസ്തപരിപാടികള് ഉള്‍പ്പെടുത്തിയ വൈജ്ഞാനിക പ്രദര്‍ശനം എന്നനിലയിലാണ് സ്വാശ്രയ ഭാരത് ശ്രദ്ധേയമായത്. രാജ്യത്തെ സര്‍ക്കാര്‍- സര്‍ക്കാരിതര സ്ഥാപന്ങ്ങളിലെ 120 ഓളം പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു പ്രദര്‍ശനം സംഘടിപ്പിച്ചത്.
ഡോ എ പി ജെ അബ്ദുല്‍ കലാമിനുള്ള സമര്‍പ്പണമായി നടന്ന പ്രദര്‍ശനം അക്ഷരാര്‍ത്ഥത്തില്‍ സ്വപ്നങ്ങള്‍ വിരിയേണ്ടതിന്െ സമഗ്രവും ശാസ്ത്രീയവും പദ്ധതികള്‍ രൂപപെടുത്തി.
ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം, വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരുമായുള്ള അഭിമുഖം, ശാസ്ത്രവും തൊഴിലും , പരിസ്ഥിതി സമ്മേളനം, ശാസ്ത്ര നാടകോത്സവം, ശാസ്ത്രാധ്യാപകരുടെ സംഗമം, ശാസ്ത്ര ഫിലിം ഫെസ്റ്റിവല്‍, പരമ്പര്യ സംഗമം, വിദ്യാര്‍ഥികളുടെ നുതന കണ്ടുപിടുത്തങ്ങളുടെ പ്രദര്‍ശനം ദേശീയവും പ്രാദേശികവുമായ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രമുഖര്‍ പങ്കെടുത്ത സെമിനാര്‍ തുടങ്ങി നിരവധി പരിപാടികള്‍ സ്വാശ്രയ ഭാരത് എക്സ്പോയുടെ ഭാഗമായി സംഘടിപ്പിക്കപെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ആയിരങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. പതിവു പരിപാടികളില്‍ നിന്നു വ്യത്യസ്തമായി ശാസ്ത്രാഭിമുഖ്യവും അവബോധവും വളര്‍ത്തുന്നതിനായുള്ള പ്രദര്‍ശനം കാഴ്ച്ചക്കാര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരനുഭവമായി
സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടറും സ്വാശ്രയഭാരതിന്റെ ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ ഡോ എം ആനന്ദരാജ് സമാപന ചടങ്ങില്‍ ആധ്യക്ഷത വഹിച്ചു.
സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെ എസ് സി എസ് ടി ഇ എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റുമായ ഡോ സുരേഷ് ദാസ മുഖ്യാഥിതി ആയിരുന്നു. എന്‍ എ ഐ ഇ എല്‍ ടി പ്രസിഡണ്ട് ഡോ എം പിള്ള, എന്‍ ഐ ടി ഡീന്‍ പ്രൊഫ. എ അബ്രഹാം ടി മാത്യൂ, സ്വാശ്രയ ഭാരത് ജന.കണ്‍വീനര്‍ ഡോ ബി ശശികുമാര്‍, വിജ്ഞാന് ഭാരതി സെക്രട്ടറി വിവേകാനന്ദ പൈ, സ്വാശ്രയ ഭാരതിന്റെ സെക്രട്ടറി ജനറല്‍ ഡോ ജയപ്രകാശ് തുടങ്ങിയവര്‍ സമാപനചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: