ആലപ്പുഴ: വികസനത്തില്ഏറെ പിന്നാക്കം നില്ക്കുന്ന ജില്ലയായ ആലപ്പുഴയില്‍ ‘വികസനം’ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ഇടതു- വലതു മുന്നണികള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. ജില്ലയുടെ അടിസ്ഥാന മേഖലകളായ കയര്‍, കര്‍ഷക, മത്സ്യ മേഖലകളിലെ പ്രശ്നങ്ങളൊന്നുംതന്നെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല.
മുഴുവന്‍ ജനങ്ങളുടെയും പ്രശ്നം ബീഫ് കഴിക്കുക മാത്രമാണെന്ന രീതിയിലാണ് ഇടതു വലതു മുന്നണികളുടെ പ്രചാരണം. ബീഫ് വിഷയം ഏതു മുന്നണിയാണ് കൂടുതല്‍ ഉച്ചത്തില്‍ പറയുന്നുവെന്നതില് മാത്രമാണ് തര്‍ക്കമുള്ളത്. കൂടാതെ ബിജെപിക്കും എസ്എന്‍ഡിപിക്കുമെതിരെ കുപ്രചാരണങ്ങള്‍ നടത്തുന്നതിലും കോണ്‍ഗ്രസും സിപിഎമ്മും മത്സരിക്കുന്നു. ബിജെപി ഒരു ശക്തിയല്ലെന്ന് ഒരു ഭാഗത്ത് പറയുകയും മറുഭാഗത്ത് ബിജെപിക്കെതിരെ ഇരുമുന്നണികളും ഒന്നിച്ച് പ്രചാരണം അഴിച്ചുവിടുകയും ചെയ്യുന്നതാണ് ഇന്നത്തെ പ്രത്യേകത.
ജില്ലയുടെ പൊതുപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന തെരഞ്ഞെടുപ്പാണിത്. കോമളപുരം സ്പിന്നേഴ്സ്, എക്സല്‍ ഗ്ലാസസ് തുടങ്ങിയ സ്ഥാപനങ്ങളുടെ തകര്‍ച്ച, കയര്‍, കാര്‍ഷിക മേഖലകള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി, ഇടതു വലതു മുന്നണികള്‍ കണ്ടതായിപോലും ഭാവിക്കുന്നില്ല. ഈ രണ്ടു മേഖലകളുടെയും നിലനില്പുപോലും നഷ്ടപ്പെട്ട് തൊഴിലാളികള്‍ പട്ടിണിയെ അഭിമുഖീകരിക്കുകയാണ്. കുട്ടനാട്ടിലെ നേല്‍കൃഷി പ്രതിവര്‍ഷം കുറഞ്ഞുവരുന്നു. തൊഴിലാളികള്‍ തൊഴില്‍രഹിതരാകുന്നു.
മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍, കുട്ടനാട് പാക്കേജിലെ അഴിമതിയും കെടുകാര്യസ്ഥതയും, നാടിന്റെ വികസന മുരടിപ്പ്, കോടികളുടെ അഴിമതി തുടങ്ങിയ നീറുന്ന പ്രശ്നങ്ങളെല്ലാം തമസ്ക്കരിക്കപ്പെട്ടു.
ഉത്തരേന്ത്യന്‍ രാഷ്ട്രീയവും ബീഫും മാത്രമേ ചര്‍ച്ച ചെയ്യപ്പെടാവൂയെന്ന പൊതുനിലപാടാണ് ഇടതു വലതു മുന്നണികള്‍ക്കുള്ളത്. തൊഴിലാളി ദുരിതവും വികസനവും ചര്‍ച്ച ചെയ്യപ്പെട്ടാല്‍ മുന്നണികളുടെ പൊള്ളത്തരം മറനീക്കും. ഇതൊഴിവാക്കാന്‍ എളുപ്പമാര്‍ഗ്ഗമായി മാറിയിരിക്കുകയാണ് ബീഫ് രാഷ്ട്രീയം.
തൊഴിലില്ലെങ്കിലും വികസനമില്ലെങ്കിലും ബീഫ് കഴിക്കൂ എന്ന നിലപാടിലേക്ക് കോണ്‍ഗ്രസും സിപിഎമ്മും തരംതാഴ്ന്നുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: