ചെങ്ങന്നൂര്‍: സ്വത്തിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മകന് അമ്മയെ കോടാലിക്ക് വെട്ടിക്കൊന്നു. തിരുവല്ല ബിഎസ്എന്‍എല്‍ ജിഎം ഓഫീസിലെ ജീവനക്കാരനായ ആല പെണ്ണുക്കര പുല്ലന്താഴം ശ്രീകാന്ത് ഭവനത്തില്‍ പ്രേമചന്ദ്രന് (47) ആണ് അമ്മ ഭാസുരാംഗിയെ(67) വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ ചെങ്ങന്നൂര്‍ സിഐ ആര്. ബിനുകുമാര്‍, എസ്ഐ കെ.പി. ധനീഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്; പ്രേമചന്ദ്രന്, അച്ഛന് ശ്രീധരന്, ഭാസുരാംഗി എന്നിവര്‍ മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. പ്രേമചന്ദ്രനും, അമ്മയും തമ്മില്‍ സ്വത്തിനെ ചൊല്ലി കലഹം പതിവായിരുന്നു. ഒരുവര്‍ഷം മുന്‍പ് തര്‍ക്കത്തെ തുടര്‍ന്ന് പ്രേമചന്ദ്രന് ഭാസുരാംഗിയെ ഗുരുതരമായി വെട്ടി പരിക്കല്‍പ്പിച്ചിരുന്നു. ഇതിന് ശേഷം ഭാസുരാംഗി മറ്റ് മക്കളുടെ വീട്ടില്‍ മാറിമാറിയാണ് താമസിച്ചുവന്നിരുന്നത്. സംഭവത്തില്‍ പ്രേമചന്ദ്രനെതിരെ കേസ് നിലവിലുണ്ട്.
മാനസിക വിഭ്രാന്തിയുള്ള പ്രതി കഴിഞ്ഞ ആറ് വര്‍ഷക്കാലമായി തിരുവല്ലയിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മൂന്ന് ദിവസം മുന്‍പാണ് ഭാസുരാംഗി വീട്ടിലെത്തിയത്. ഇന്നലെ രാവിലെ ആറുമണിയോടെ സമീപമുള്ള കിണറ്റിന്കരയില് വെള്ളംകോരാനായി പോവുകയായിരുന്ന ഭാസുരാംഗിയെ പിന്നാലെ എത്തിയ പ്രതി കോടാലിക്ക് കഴുത്തിനു പുറകില്‍ വെട്ടുകയായിരുന്നു.ബഹളം കേട്ട് ഓടിയെത്തിയ ശ്രീധരന് നാട്ടുകാരെയും പിന്നീട് ചെങ്ങന്നൂര്‍ പോലീസിലും വിവരമറിയിച്ചു.
പോലീസ് നടത്തിയ പരിശോധനയില്‍ ഭാസുരാംഗിയെ കിണറ്റിന്കരയില് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം സമീപപറമ്പില് നിന്നിരുന്ന പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വെട്ടാന്‍ ഉപയോഗിച്ച കോടാലി സംഭവസ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്.
ഫോറന്‍സിക് വിദഗ്ധരും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രേമചന്ദ്രന്റെ ഭാര്യ ജഗദമ്മ ഒരുവര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ക്ക് മാനസിക വിഭ്രാന്തി കൂടിയതെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം കൂടുതല്‍ പരിശോധനയ്ക്കായി ആലപ്പുഴ ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. മറ്റുമക്കള്‍: ശ്രീകാന്ത്, ശ്രീദേവി, ശ്രീകുമാരി. മരുമക്കള്‍: അശോകന് (മിലിട്ടറി), താമരാക്ഷന്‍, പ്രസീത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: