കൊച്ചി: കാസര്‍കോട് കേന്ദ്രസര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസറായി പ്രവര്‍ത്തിച്ച ഡോ. കെ.ജയപ്രസാദിന്റെ ഡെപ്യൂട്ടേഷന് കാലാവധി തീരുന്നതിനുമുമ്പ് റദ്ദാക്കിയ നടപടി തെറ്റും വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി തല്‍പ്പരകക്ഷികള്‍ ഒന്നിച്ചുകൂടി ചെയ്ത അപരാധവുമാണെന്ന് ഉന്നതവിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.കെ. മധുസൂദനന് പ്രസ്താവനയില്‍ പറഞ്ഞു.
ഡോ.ജയപ്രസാദ് സര്‍വകലാശാലയിലെ മുന്‍ വൈസ് ചാന്‍സലറുടെയും സിണ്ടിക്കേറ്റ് അംഗങ്ങളുടെയും കാലങ്ങളില്‍ നടന്ന നിയമനങ്ങളിലെ അഴിമതി, മറ്റു വമ്പിച്ച സാമ്പത്തിക അഴിമതികള്‍ എന്നിവ പുറത്തുകൊണ്ടുവന്നു. സിബിഐ അന്വേഷണം നടന്നതോടെ പല ഉന്നതന്മാരും കുടുങ്ങി. സര്‍വകലാശാലക്ക് ഗുണകരമായ, നീതിയുക്തമായ നടപടി എടുത്തതിനാണ് ജയപ്രസാദിനെതിരെ അന്യായമായ നടപടി ഉണ്ടായത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായതിനുശേഷം ഡെപ്യൂട്ടേഷന് റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഒരു തെറ്റും ചെയ്യാതെ ന്യായം നടപ്പാക്കാന്‍ ശ്രമിച്ച ഡോ.ജയപ്രസാദിനെ ശത്രുതാഭാവത്തില്‍ പുറത്താക്കാന്‍ ശ്രമിക്കുന്ന നടപടി പിന്‍വലിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ അധ്യാപക സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: