എരമല്ലൂര്‍: ആര്‍എസ്എസ് സ്ഥാപനദിനത്തോടനുബന്ധിച് വിജയദശമി ദിനത്തില്‍ നടത്തിയ പഥസഞ്ചലനം അലങ്കോലപ്പെടുത്താന്‍ അരൂര്‍ എസ്ഐയുടെ ശ്രമം. ഇന്നലെ എഴുപുന്നയില്‍ നടന്ന പഥസഞ്ചലനത്തിലാണ് അരൂര്‍ എസ്ഐ പ്രതാപചന്ദ്രന് അതിക്രമം കാട്ടിയത്. പഥസഞ്ചലനത്തില്‍ പങ്കെടുത്ത കുട്ടികളോടും ഇയാള്‍ അപമര്യാദയായി പെരുമാറി.
അസഭ്യം പറഞ്ഞ് പഥസഞ്ചലനത്തിനിടയിലേക്ക് കയറിയ ഇയാള്‍ പഥസഞ്ചലനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ഘോഷ് ഉപയോഗിക്കാന്‍ ആര് അനുമതി നല്‍കിയെന്ന് ആക്രോശിക്കുകയും ചെയ്തു. എങ്ങിനെയും പഥസഞ്ചലനം തടഞ്ഞ് പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. തെരഞ്ഞെടുപ്പ് കാലയളവില്‍ ആര്‍എസ്എസ്സുകാര്‍ അക്രമം കാട്ടിയെന്ന് പ്രചരണം നടത്തി ചില രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നേട്ടമുണ്ടാക്കുകയായിരുന്നു എസ്ഐയുടെ നീക്കത്തിനു പിന്നില്‍.
എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. എസ്ഐ പ്രകോപനം സൃഷ്ടിച്ചെങ്കിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പഥസഞ്ചലനം തൂടര്‍ന്നു. വൈകിട്ടോടെ എസ്ഐയുടെ നടപടിയില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
എസ്ഐയുടെ നടപടിക്കെതിരെ ഡിവൈഎസ്പി, സിഐ തുടങ്ങിയ ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ഏതാനും ദിവസം മുമ്പ് എഴുപുന്ന മൂര്‍ത്തിങ്കല്‍ ക്ഷേത്രത്തിലും എസ്ഐ പ്രതാപചന്ദ്രന് അതിക്രമം കാട്ടിയിരുന്നു.
നാലമ്പലത്തില്‍ കടന്നുകയറി മൈക്ക് സെറ്റ് ഓഫ് ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. ഹൈന്ദവ പ്രസ്ഥാനങ്ങളെയും വിശ്വാസങ്ങളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന എസ്ഐക്കെതിരെ നടപടിയെക്കുണമെന്ന ആവശ്യമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: