മാവേലിക്കര: തെക്കേക്കര ഗ്രാമ പഞ്ചായത്തില്‍ ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ വിറളി പൂണ്ട സിപിഎമ്മുകാര്‍ ഗുണ്ടായിസവുമായി രംഗത്ത്. സിപിഎം ശക്തികേന്ദ്രമായ പല്ലാരിമംഗലത്ത് 16-ാം വാര്‍ഡില്‍ ഇക്കുറി എന്‍ഡിഎ സഖ്യം സ്ഥാനാര്‍ത്ഥിയായി ശര്‍മിള എത്തിയതോടെ പരാജയഭീതി പൂണ്ട സിപിഎമ്മുകാര്‍ അക്രമം നടത്തി ഭീതിപരത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢപദ്ധതിയാണ് തയ്യാറാക്കുന്നത്.
ഇതിന്റെ ഭാഗമായി ഈവാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പാസ്റ്ററുകളോ, ഫഌക്സുകളോ സ്ഥാപിക്കാന്‍ ഇവര്‍ സമ്മതിക്കുന്നില്ല. സ്ഥാപിക്കുന്നവ പരസ്യമായി നശിപ്പിക്കുകയും ചെയ്യുന്നു. സ്ഥാനാര്‍ത്ഥിയുടെ വീട്ടിലെത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ഇതില്‍ പ്രതിഷേധിച്ചതോടെ കഴിഞ്ഞ ദിവസം സിപിഎം-ഡിവൈഎഫ്ഐക്കാര്‍ സംഘപ്രവര്‍ത്തകരുടെ വീടുകളില്‍ എത്തി ഭീഷണിപ്പെടുത്തുകയും ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അച്ഛന് മള്ളികുളങ്ങര ശാലേയത്തില് ശങ്കരന്‍കുട്ടി (50) മര്‍ദ്ദിക്കുകയും ചെയ്തു. കൈയില്‍ പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. മുള്ളിക്കുളങ്ങര സന്ദീപ് ഭവനത്തില്‍ സന്ദീപിന്റെ ബൈക്ക് തകര്‍ക്കുകയും ചെയ്തു.
പഞ്ചായത്തിലെ എന്‍ഡിഎയുടെ പ്രവര്‍ത്തനം കുത്തകയാക്കി വച്ചിരിക്കുന്ന പല സീറ്റുകളും പരാജയത്തിലേക്ക് നയിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. ഇതിനെ തുടര്‍ന്ന് വരുംദിവസങ്ങളില്‍ വ്യാപക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുള്ള നീക്കത്തിലാണ് സിപിഎം നേതൃത്വം. സിപിഎം ഗുണ്ടായിസത്തിനെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: