കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച് രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. ഇതനുസരിച്ച് ഒരു രാഷ്ട്രീയ കക്ഷി എതിര് രാഷ്ട്രീയകക്ഷിയെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം പാടില്ല. കൂടാതെ തെളിവില്ലാതെ ആരോപണങ്ങള്‍ എതിര്‍കക്ഷിയെക്കുറിച്ചോ അവരുടെ പ്രവര്‍ത്തകരെപ്പറ്റിയോ ഉന്നയിക്കുക, ആരാധനാലായങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേദിയാക്കുക, ജാതിമത വികാരങ്ങള്‍ ഉണര്‍ത്തി വോട്ടുചോദിക്കുക, പൊതുപ്രചാരണം അവസാനിച്ചശേഷം സിനിമ, ടെലിവിഷന്‍ ഇത്തരം മാധ്യമങ്ങളുപയോഗിച്ചുള്ള പ്രചാരണം എന്നിവ കുറ്റകരമാണ്. പരിസ്ഥിതി മലിനീകരണം കണക്കിലെടുത്ത് പ്ലാസ്റ്റിക്, ഫല്ക്സ് എന്നിവ ഒഴിവാക്കണമെന്ന ് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
പ്രസാധകന്റെയും അച്ചടി സ്ഥാപനത്തിന്റെയും പേര്, വിലാസം, അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം എന്നിവ ഉള്‍ക്കൊള്ളിച്ച്് പോസ്റ്ററുകളും ലഘുലേഖകളും അച്ചടിക്കുക, മോട്ടോര്‍ വാഹന നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രകടനം നടക്കുമ്പോള്‍ രാഷ്ട്രീയകക്ഷിയുടെയോ സ്ഥാനാര്‍ത്ഥിയുടെയോ വാഹനത്തില്‍ തിരഞ്ഞെടുപ്പ്് പരസ്യം, കൊടി എന്നിവ പ്രദര്‍ശിപ്പിക്കുക, ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ്് ചെലവില്‍ ഉള്‍പ്പെടുത്തി സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയോ ചിഹ്നമോ ആലേഖനം ചെയ്ത തൊപ്പി, മുഖംമൂടി എന്നിവ ഉപയോഗിക്കുക എന്നിവ ചെയ്യുന്നതില്‍ തെറ്റില്ല. ഉടമയുടെ രേഖാമൂലമുള്ള അനുമതി വാങ്ങി അത് വരണാധികാരിയുടെടോ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെയോ മുന്‍പാകെ മൂന്ന് ദിവസത്തിനകം സമര്‍പ്പിച്ചശേഷം സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിലും ചുമരെഴുതുന്നതിലും തെറ്റില്ല. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെയോ വരണാധികാരിയുടെയോ പെര്‍മിറ്റില്ലാത്ത വാഹനം പ്രചരണത്തിനുപയോഗിച്ചാല്‍ അത് അനധികൃത പ്രചാരണ വാഹനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: