കൊച്ചി: സുഗമമായ വോട്ടിംഗിന് മള്‍ട്ടിപോസ്റ്റ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് നടക്കുന്ന ആദ്യ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പാണിത്. ഉന്നത നിലവാരം പുര്‍ത്തുന്ന യന്ത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് പൊതുമേഖല സ്ഥാപനമായ ഇലക്ട്രോണിക് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ്.
ഉപയോഗശേഷം വേര്‍പ്പെടുത്തി സൂക്ഷിക്കാവുന്ന ഡിറ്റാച്ചബ്ള്‍ മെമ്മറി മൊഡ്യൂളുകളാണ് വോട്ടിംഗ് യന്ത്രത്തിന്റെ സവിശേഷത. വോട്ടുകള്‍ രേഖപ്പെടുത്തിയ ശേഷം ഈ മെമ്മറി യൂണിറ്റ് മാത്രം പ്രത്യേകമായി സൂക്ഷിക്കാം. ഏറെ സ്ഥലം ഇതുമൂലം ലാഭിക്കാനാകും. യന്ത്രത്തിലെ ഇന്‍ ബില്‍റ്റ് മെമ്മറി ഇതിന് പുറമെയാണ്. 7.5 വോള്‍ട്ട് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാനാകും. ഉറപ്പ്, സുരക്ഷ, സൂക്ഷ്മത, സുഗമമായ ഉപയോഗം എന്നിവയെല്ലാം വോട്ടിംഗ് യന്ത്രത്തിന്റെ പ്രത്യേകതകളാണ്.
യന്ത്രത്തില്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ ഇന്‍ ബില്‍റ്റ് മെമ്മറിയിലും ഡിറ്റാച്ചബ്ള്‍ മെമ്മറി മൊഡ്യൂളിലുമുണ്ടാകും. ബാറ്ററി നീക്കം ചെയ്താലും ഇവയ്ക്ക് ഒന്നും സംഭവിക്കില്ല. കാഴ്ചവൈകല്യമുള്ളവര്‍ക്ക് വോട്ടു രേഖപ്പെടുത്താനുള്ള സൗകര്യവും യന്ത്രത്തിലുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ വോട്ടിങ് യന്ത്രത്തിനു തകരാര്‍ സംഭവിച്ചാല്‍ അതു വരെ പോള്‍ ചെയ്ത വോട്ടുകള്‍ രേഖപ്പെടുത്തിയ മെമ്മറി കാര്‍ഡ് മറ്റൊരു യന്ത്രത്തില്‍ ഘടിപ്പിച്ചാല്‍ വോട്ടിങ് തുടരാം. സ്ഥാനാര്‍ത്ഥികളുടെ എണ്ണം, മൊത്തം പോള്‍ ചെയ്ത വോട്ടുകള്‍, ഓരോ സ്ഥാനാര്‍ത്ഥിക്കും പോള്‍ ചെയ്ത വോട്ടുകള്‍ എന്നിവ കണ്ട്രോള് യൂണിറ്റില്‍ രേഖപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: