നാദാപുരം: ആദിവാസി വോട്ടര്‍മാരുടെ പ്രതിഷേധത്തില്‍ വലത്-ഇടതു മുന്നണികള്‍ വിയര്‍ക്കുന്നു. വാണിമേല്‍ ഗ്രാമ പഞ്ചായത്തിലെ വിലങ്ങാട് മാടഞ്ചേരി കോളനി നിവാസികളാണ് ഇരുമുന്നണികളെയും കൈയൊഴിഞ്ഞ് പ്രതി ഷേധവുമായി രംഗത്തെത്തിയത് .അനുകൂല സാഹചര്യം മുതലെടുത്ത് ബിജെപി രംഗം കൈയടക്കിയതോടെ യുഡിഎഫിനു സ്വാധീ നമുണ്ടായിരുന്ന വാര്‍ഡില്‍ ശക്തമായ ത്രികോണ മത്സരമായി. വിലങ്ങാട് നിന്നും ആറ് കിലോമീറ്റര്‍ അകലെ മലമുകളില്‍ ഒമ്പതാം വാര്‍ഡില്‍ ഉള്‍പ്പെടുന്നതാണ് ആദിവാസി മേഖലയായ മാടഞ്ചേരി കോളനി. കോളനിയിലേക്ക് വിലങ്ങാട് നിന്നും ആരംഭിക്കുന്ന റോഡു നിര്‍മാണത്തെ ചൊല്ലിയുള്ള പരാതിയാണ് ആദിവാസികളെ പൂര്‍ണ്ണമായും ഇരുമുന്നണികളില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. 2004ല്‍ വാജ്പേയി സര്‍ക്കാര്‍ അധികാരത്തിലി രിക്കെ മൂന്നു കിലോമീറ്റര്‍ റോഡു നിര്‍മ്മാണ ത്തിനായി ഒരു കോടി എട്ടു ലക്ഷം രൂപ പിഎംജിആര്വൈ പദ്ധയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിരുന്നു. എന്നാല്‍ മാറിവന്ന സര്ക്കാ റുകള് ഫണ്ട് വിനിയോഗിക്കാതെ പദ്ധതി അട്ടിമറിക്കുകയാണ് ഉണ്ടായത്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വന്നതോടെ തുക കൂട്ടി നല്കു കയും കഴിഞ്ഞ മാസം റോഡു പണി ആരംഭി ക്കുകയും ചെയ്തിട്ടുണ്ട് .കൂടാതെ കോളനിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇരുമുന്നണി സര്‍ക്കാരുകളും കാലങ്ങളായി തുടരുന്ന അവഗണനയും ആദിവാസികളെ ഇടത്-വലത് മുന്നണിയില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. കോളനിവാസികള്‍ക്ക് ട്രൈബല്‍ വകുപ്പും ഗ്രാമപഞ്ചായത്തും വീട് നിര്‍മ്മാണത്തിനായി നല്കിയ ഫണ്ടുകള്‍ ചില ഉദ്യോഗസ്ഥരും ഇടനിലക്കാരും മുക്കിയെന്നും നിര്‍മ്മാണം തുടങ്ങിയ പല വീടുകളും പാതിവഴിയില്‍ മുടങ്ങി കിടക്കുകയാണ്. കുടിവെള്ളത്തിനായി നിരവധി പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മലമുകളില്‍ നിന്ന് പൈപ്പ് വഴി വെള്ളം എത്തിച്ചാണ് ഉപയോഗി ക്കുന്നത്. 980 വോട്ടര്‍മാരുള്ള ഒന്‍പതാം വാര്‍ഡി ല്‍ ഇത്തവണ ആരോപണമുണ്ട്. അട്ടിമറി ജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി സ്ഥാനാര്‍ഥി എം.സി. അനീഷ് വോട്ട് തേടു ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: