ഛണ്ഡിഗഡ്: ഹരിയാനയില്‍ പതിനാലുകാരനായ ദളിത് ബാലന് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ഹരിയാന പോലീസാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. സംഘം ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും.
ബന്ധപ്പെട്ടു വന്‍പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചത് . സംഭവവുമായി ബന്ധപ്പെട്ടു ഹരിയാന പോലീസിലെ രണ്ട്് എഎസ്ഐമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഹരിയാനയിലെ സോനിപത്ത് ജില്ലയിലെ ദേവിപുര ഗ്രാമത്തിലെ ഗോവിന്ദ് (14) എന്ന ബാലന് പ്രാവിനെ മോഷ്ടിച്ചു എന്നാരോപിച്ച് പോലീസ് അറസ്റ്റരു ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഗോവിന്ദ് പോലീസ് മര്‍ദനമേറ്റാണു മരിച്ചതെന്നാരോപിച്ച ബന്ധുക്കളും ഗ്രാമവാസികളും മൃതദേഹവുമായി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: