തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് രംഗത്ത്. വെള്ളാപ്പള്ളി കൊള്ളപ്പലിശക്കാരനായ ഷൈലോക്കിനെ പോലെയെന്ന് വി.എസ് ആരോപിച്ചു. ഷൈലോക്ക് വെള്ളാപ്പള്ളിയെ കണ്ടാല്‍ എഴുന്നേറ്റ് നിന്ന് തൊഴുമെന്നും അച്യുതാനന്ദന് പറഞ്ഞു. അടിമാലിയില്‍ പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു വിഎസിന്റെ പരമാര്‍ശം.
എസ്എന്‍ഡിപിയിലെ പാവപ്പെട്ട വനിതകളെ മൈക്രോഫിനാന്‍സ് തട്ടിപ്പിലൂടെ വെള്ളാപ്പള്ളി വഞ്ചിച്ചുവെന്നും വി.എസ് ആരോപിച്ചു.കുറഞ്ഞ പലിശക്ക് പണം എടുത്ത് കൂടിയ പലിശക്ക് സമുദായ അംഗങ്ങള്‍ക്ക് നല്‍കുകയാണ് വെള്ളാപ്പള്ളിയെന്ന് വിഎസ് ആരോപിച്ചു.
രണ്ട് ശതമാനം പലിശക്കെടുത്ത 15 കോടി രൂപ ജനങ്ങള്‍ക്ക് വിതരണം ചെയ്തത് 12 ശതമാനം പലിശയ്ക്കാണ്. 15 കോടി രൂപയുടെ 10 ശതമാനം മാത്രമാണ് വായ്പ നല്‍കിയത്.
എസ്എന്‍ ട്രസ്റ്റിന്റേയും,യോഗത്തിന്റേയും കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനം നടത്തിയത് വഴി 220 കോടിയോളം രൂപ വെള്ളാപ്പള്ളി കോഴവാങ്ങിയെന്ന് വിഎസ് ആരോപിച്ചു. കോഴവാങ്ങി നടത്തിയ നിയമനങ്ങള്‍ക്ക് പൊതുഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്നത് കൊണ്ട് വാങ്ങിയ പണത്തിന്റെ കണക്ക് ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: