ന്യൂദല്‍ഹി: നാല്‍പ്പതുവര്‍ഷത്തിനിടെ ഇതാദ്യമായി റെയില്‍വേ ട്രെയിനുകളുടെ വേഗത കൂട്ടി. രാജ്യത്തൊട്ടാകെ രാജധാനി, ശതാബ്ദി എക്സ്പ്രസുകള്‍ അടക്കം 90 ട്രെയിനുകളുടെ വേഗതയാണ് വര്‍ദ്ധിപ്പിച്ചത്.
ഭാരതത്തില്‍ ട്രെയിനുകളുടെ ശരാശരി വേഗത 52 കിലോമീറ്ററായിരുന്നു ഇതുവരെ. ഇത് 60 കിലോമീറ്ററായാണ് വര്‍ദ്ധിപ്പിച്ചത്. ഇതുവഴി ഓട്ടസമയത്തില് 110 മിനിറ്റുവരെ കുറയ്ക്കാന്‍ കഴിഞ്ഞു. ഇതിനു പുറമേ യാത്രയ്ക്കുണ്ടായിരുന്ന ചില തടസങ്ങളും സങ്കേതിക കാരണങ്ങള്‍ മൂലം ട്രെയിനുകള്‍ പിടിച്ചിടേണ്ടിവരുന്ന അവസ്ഥയും ഒഴിവാക്കിയിട്ടുമുണ്ട്.
പ്രതിദിനം രണ്ടരക്കോടിയോളം യാത്രക്കാരാണ് ലോകത്തെ നാലാമത്തെ റെയില്‍ ശൃംഖല യായ ഭാരത റെയില്‍വേയ്ക്കുള്ളത്. പുതിയ സമയക്രമം വന്നതോടെ ദല്‍ഹി മുംബയ് രാജധാനിയുടെ സമയം 25 മിനിറ്റാണ് കുറഞ്ഞത്. 200 കിലോമീറ്റര്‍ വരെ വേഗതയെടുക്കാന്‍ കഴിയുന്ന പാളങ്ങളാണ് നമുക്കുള്ളത്. ക്രമേണ ഏതാനും മാസങ്ങള്‍ക്ക കൊണ്ട് എല്ലാ റൂട്ടുകൡലും വേഗത കൂട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: