ന്യൂദല്‍ഹി: പാക്കിസ്ഥാന് സര്‍ക്കാരിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭം പാക്അധിനിവേശ കശ്മീരില്‍ ശക്തിപ്പെട്ടു. നാഷണല്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന കരിദിനാചരണം സംഘര്‍ഷഭരിതമായി. പാക്കിസ്ഥാനിലെ നവാസ് ഷെരീഫ് സര്‍ക്കാരിനും സൈനിക നേതൃത്വത്തിനുമെതിരെ വലിയ പ്രക്ഷോഭ പരിപാടികളാണ് പാക്കധീന കാശ്മീരില്‍ കഴിഞ്ഞ കുറേ നാളുകളായി നടക്കുന്നത്. വിദ്യാഭ്യാസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെട്ട പാക് അധീന കശ്മീരിലെ ജനങ്ങള്‍ ഭാരത അനുകൂല മുദ്രാവാക്യങ്ങളുമായാണ് പ്രക്ഷോഭ രംഗത്തുള്ളത്.
1947 ഒക്ടോബര്‍ 22ന് അവിഭക്ത ജമ്മുകശ്മീര്‍ സംസ്ഥാനത്തിന് നേരേ നടന്ന പാക്കിസ്ഥാന്റെ ആദ്യ ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് വിദ്യാര്‍ത്ഥി സംഘടന കരിദിനാചരണം സംഘടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്എഫ് നേതാവ് മിര്‍ അഫ്സല് സുലേറ മുസാഫറാബാദിലെ പ്രസ്ക്ലബില്‍ സെമിനാറും സംഘടിപ്പിച്ചു. കഴിഞ്ഞമാസം പുറത്തുവന്ന ഒരു വീഡിയോ ദൃശ്യമാണ് പാക്ക്അധീന കാശ്മീരില്‍ പാക്കിസ്ഥാനെതിരെ നടക്കുന്ന പ്രക്ഷോഭ സമരങ്ങളുടെ നേര്‍ചിത്രം അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ വ്യക്തമാക്കിത്തന്നത്.
പ്രതിഷേധക്കാരെ തെരുവിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതും അതിക്രൂര മര്‍ദ്ദനത്തിന് വിധേയമാക്കുന്നതും ദൃശ്യങ്ങളിലൂടെ പുറംലോകം അറിഞ്ഞു. ബലൂച്ചിസ്ഥാന്‍ പ്രവിശ്യയ്ക്ക് പാക്കിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് യുഎന്നിലുള്‍പ്പെടെ സമരവും അരങ്ങേറി. പാക് പ്രധാനമന്ത്രിയെ തടയുന്ന അവസ്ഥ വരെ സംജാതമായിരുന്നു.
മേഖലയിലെ വികസനമില്ലായ്മയും വിദ്യാഭ്യാസമുള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പതിറ്റാണ്ടുകാലമായി നിഷേധിക്കപ്പെട്ടതുമാണ് ജനങ്ങള്‍ പാക് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങാന്‍ കാരണം. ഭാരതത്തിന് അനുകൂലമായ മുദ്രാവാക്യങ്ങളുമായി കൂടുതല്‍ ജനങ്ങള്‍ രംഗത്തെത്തുന്നത് വലിയ ആഭ്യന്തര പ്രശ്നത്തിലേക്കാണ് പാക്കിസ്ഥാനെ നയിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് മുന്നോട്ടുവെയ്ക്കുന്ന വാദങ്ങളെയെല്ലാം തിരികെ അടിക്കുന്നതാണ് പാക് അധിനിവേശ കശ്മീരിലെ നിലവിലെ അവസ്ഥ.
പാക് അധിനിവേശ കശ്മീരിലെ പ്രശ്നങ്ങള്‍ നേരിടാന്‍ പരാജയപ്പെട്ടതാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തുനിന്നും സര്‍താസ് അസീസിനെ മാറ്റാന്‍ കാരണമെന്നും സംശയമുയര്‍ന്നിട്ടുണ്ട്. സര്‍താസ് അസീസിന് പകരം എന്‍എസ്എ സ്ഥാനത്തേക്ക് നിയോഗിച്ചത് പാക് കരസേനയുടെ മുന്‍ ബലൂച് പ്രവിശ്യാ കമാണ്ടറായിരുന്ന ലഫ്. ജനറല്‍ നസീര്‍ റാന്‍ ജന്ജയെയാണ്. ബലൂച് പ്രവിശ്യയിലെ പ്രതിഷേധ സമരങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കുകയെന്ന ലക്ഷ്യമാണ് പാക്കിസ്ഥാന്റെ മുന്നിലുള്ളതെന്നാണ് ഇതു വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: