പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണില്‍ അവസാന ഇന്ത്യന്‍ പ്രതീക്ഷയും പൊലിഞ്ഞു. വനിതകളിലെ ടോപ് സീഡ് സൈന നേവാള്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ തോല്‍വി രുചിച്ചു.
തായ്ലന്‍ഡിന്റെ രത്ചനോക് ഇന്റാനോനോട് തുടര്‍ച്ചയായ ഗെയിമില്‍ തോല്‍വി വഴങ്ങി സൈന, സ്കോര്‍: 21-9, 21-15. മുപ്പത്തിയൊമ്പത് മിനിറ്റില്‍ മത്സരം അവസാനിച്ചു. തുടരെ മൂന്നാം ചാമ്പ്യന്‍ഷിപ്പിലാണ് സൈന സെമിഫൈനലിനു മുന്‍പ് തോറ്റ് മടങ്ങുന്നത്.
ജപ്പാന്റെ മിനാത്സു മിറ്റാനിയെ കീഴടക്കിയാണ് സൈന ക്വാര്‍ട്ടറില്‍ കടന്നത്. പുരുഷന്മാരില് പി. കശ്യപ്, എച്ച്.എസ്. പ്രണോയ്, അജയ് ജയറാം എന്നിവരും, വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട – അശ്വിന് പൊന്നപ്പ സഖ്യവും കഴിഞ്ഞ റൗണ്ടില്‍ പുറത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: