തൊടുപുഴ: ഹിന്ദു ഐക്യത്തിന് എതിരായ എന്‍എസ്എസ് നേതൃത്വത്തിന്റെ നിലപാട് ലക്ഷക്കണക്കായ നായര്‍ സമുദായാംഗങ്ങളുടെ നിലപാടല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്.
ഹിന്ദു ഐക്യം എന്നത് വെളളാപ്പളളി നടേശന് കൊണ്ടുവന്ന ആശയമല്ല. ഹിന്ദു ഐക്യം കേരളത്തിലെ ബഹുഭൂരിപക്ഷം ഹിന്ദുജനങ്ങളുടെയും ആഗ്രഹമാണെന്നും ഇടുക്കി പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ മുരളീധരന് പറഞ്ഞു.
കേരളത്തില്‍ ആദ്യ വിശാല ഹിന്ദു ഐക്യ സമ്മേളനം നടന്നത് 1980 ഏപ്രില്‍ ആറിന് ചിന്മയാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ എറണാകുളത്താണ്. ഇന്നത്തെ കോണ്‍ഗ്രസ് നേതാവ് കരണ്‍സിംഗ് അതില്‍ പങ്കെടുത്തിരുന്നു. ഈ ചരിത്രസത്യങ്ങള്‍ അറിയാത്തവരാണ് ഹിന്ദു ഐക്യത്തെ എതിര്‍ക്കുന്നത്. ഊണിലും ഉറക്കത്തിലും ഇരുമുന്നണി നേതാക്കളും മൂന്നാം മുന്നണിയെ ഭയക്കുന്നത് ഈ തെരഞ്ഞെടുപ്പില്‍ അത് യാഥാര്‍ത്ഥ്യമാകുമെന്ന് മുന്‍കൂട്ടി കണ്ടിട്ടാണ്. മതസംഘടനയായ എസ്എന്‍ഡിപി മൂന്നാം മുന്നണിയില്‍ കക്ഷിയല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രാദേശിക ധാരണകള്‍ മാത്രമാണ് അവരുമായുളളത്.
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് പറയുന്ന അഞ്ചാം തിയതിക്ക് ശേഷം ഇക്കാര്യങ്ങള്‍ ആലോചിക്കും.ഗോഡ്സെയെ തൂക്കിലേറ്റിയ ദിവസം ബലിദാന്‍ ദിനമായി ആചരിക്കുന്ന ഹിന്ദു മഹാസഭ ഏതു സംഘടനയാണെന്ന അറിയില്ലെന്നും അവര്‍ക്കെതിരെ നിയമനടപടി എടുക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: