കോലഞ്ചേരി: സഭാ തര്‍ക്കം നിലനില്‍ക്കുന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളിയുടെ പ്രദേശത്ത് പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ പത്ത് ദിവസത്തേക്കൂടി നീട്ടിക്കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. കഴിഞ്ഞ മാസം 26 ന് പ്രഖ്യാപിച്ച നിരേധനാജ്ഞയുടെ കാലാവധി ഒരുമാസം പിന്നിടുകയാണ്.
പള്ളിയുടെ മുന്നില്‍ യാക്കോബായ വിഭാഗം സ്ഥാപിച്ച പ്രാര്‍ത്ഥനാ പന്തല്‍ പൊളിച്ചതുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നിട്ടില്ലെന്ന റവന്യൂ അധികാരികളുടെ റിപ്പോര്ട്ടിന്മേലാണ് കളക്ടറുടെ നടപടി. ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള യാക്കോബായ വിഭാഗത്തിന്റെ നിലപാടുകള്‍ അംഗീകരിക്കാന്‍ ഓര്‍ത്തഡോക്സ് പക്ഷവും തയ്യാറാകാത്തതാണ് ഇതിന് കാരണം.
നിയമത്തിന്റെ കടിഞ്ഞാണ്‍ വീണതോടെ ഇരുകൂട്ടരും വൈരാഗ്യം തീര്‍ക്കാന്‍ തക്കം നോക്കിയിരിക്കുകയാണെന്നും സൂചനയുണ്ട്. നിയമവിരുദ്ധമായ നടപടികള്‍ ഉണ്ടാകുന്നുണ്ടോയെന്ന് നീരീക്ഷിക്കുന്നതിനായി പ്രത്യേക പോലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പള്ളിയുമായി ബന്ധപ്പെട്ടുള്ള വിഷയം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിശ്വാസ സംരക്ഷണ സമിതിയുടെ ഫഌക്സ് ബോര്‍ഡുകളും പട്ടണത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: