ന്യൂദല്‍ഹി: കാര്യക്ഷമത കുറഞ്ഞ സിഎഫ്എല്‍ ലാമ്പുകള്‍ മാറ്റി പകരം പ്രകാശം കൂടിയ, കൂടുതല്‍ ഈടുള്ള എല്‍ ഇ ഡി ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതി വന്‍ വിജയത്തിലേക്ക്. ഇതുവരെ രാജ്യത്തൊട്ടാകെ രണ്ടു കോടി എല്‍ഇഡി ബള്‍ബുകളാണ് വിതരണം ചെയ്തത്. ഇങ്ങനെ ഊര്‍ജ്ജം ലാഭിച്ചതുവഴി പത്തു മാസം കൊണ്ട് നേടിയത് ആയിരം കോടി രൂപയും.
ഡിഇഎല്ഐ പദ്ധതി (ഡൊമസ്റ്റിക് എഫിഷ്യന്റ് ലൈറ്റിങ്) വഴി രണ്ടു കോടി എല്‍ഇഡി ലൈറ്റുകളാണ് വിലകുറച്ച്( സബ്സിഡി) ഈ വ്യാഴാഴ്ച വരെ വിതരണം ചെയ്തത്. ഇതുവഴി നിത്യേന 73 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ലാഭിച്ചത്. അതായത് പ്രതിദിന ലാഭം 2.9 കോടി രൂപ, ഊര്‍ജ്ജവകുപ്പ് രേഖകള്‍ വ്യക്തമാക്കുന്നു. എല്‍ഇഡി ലൈറ്റുകള്‍ വിപ്ലവകരമാകുന്ന സാഹചര്യത്തില്‍ ഫിലിപ്സ് അടക്കമുള്ള ബള്‍ബ് കമ്പനികള്‍ ഭാരതത്തില്‍ വലിയ എല്‍എഡി ലൈറ്റ് നിര്‍മ്മാണക്കമ്പനികള്‍ തുടങ്ങാന്‍ ഒരുങ്ങുകയാണ്.
2018 നകം 77 കോടി എല്‍ഇഡി ലെറ്റുകള്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യം, ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
പദ്ധതി ജനുവരി അഞ്ചിനാണ് തുടങ്ങിയത്. ഇതുവഴി വൈദ്യുത ഉപയോഗം 700 മെഗാവാട്ടിലേറെ കുറയ്ക്കാനും കഴിയും. ആന്ധ്രയില്‍ 65 ലക്ഷം ബള്‍ബും ദല്‍ഹിയില്‍ 34 ലക്ഷം ബള്‍ബും യുപിയില്‍ 33 ലക്ഷം ബള്‍ബും വിതരണം ചെയ്തു. ബള്‍ബുകളുടെ വിലയും കുറഞ്ഞുതുടങ്ങി. ഏഴു വാട്ടിന്റെ ബള്‍ബിന്റെ വില 310 രൂപയില്‍ നിന്ന് 73 രൂപയായിട്ടാണ് കുറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: