മുംബൈ: തെക്കന്‍ മുംബൈയിലെ ക്രൗഫോര്‍ഡ് മാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഇരുനൂറോളം കടകള്‍ കത്തിനശിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. ഉടന്‍ തന്നെ പത്തോളം ഫയര്‍ യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. ഒരു മണിക്കൂറോളം നടത്തിയ ശ്രമത്തെത്തുടര്‍ന്നാണ് സ്ഥിതി നിയന്ത്രണവിധേയമായത്.
പെര്‍ഫ്യൂമും പാക്കിംഗ് സാധനങ്ങളും വില്‍ക്കുന്ന കടകളാണ് കത്തി അമര്‍ന്നത്. നാശനഷ്ടം തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: