ലണ്ടന്‍: ഇറാഖിലും സിറിയയിലും ഇന്ന് നരനായാട്ട് നടത്തുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ പിറവിക്ക് താനും കാരണക്കാരനെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍.
ഇറാഖ് യുദ്ധത്തില്‍ സ്വീകരിച്ച പല തീരുമാനങ്ങളും തനിക്ക് പിഴച്ചന്ന് പറഞ്ഞ ബ്ലെയര്‍ ഇറാഖ് അധിനിവേശം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ പിറവിക്ക് കാരണമായതെന്നും തുറന്ന് സമ്മതിക്കുന്നു. അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് ഫരീദ് സക്കറിയ സി.എന്‍.എന്നിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് ബ്ലെയറിന്റെ കുറ്റസമ്മതം. ഇറാഖ് ചരിത്രം മാറ്റിയെഴുതിയ യുദ്ധത്തിന് തുടക്കമിട്ട് 12 വര്‍ഷത്തിനുശേഷമാണ് ബ്ലെയറിന്റെ തുറന്നു പറച്ചില്.
2003ല്‍ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് ഇറാഖില്‍ നടത്തിയ ആക്രമണമാണ് തങ്ങള്‍ക്ക് തെറ്റ് പറ്റിയത്. തങ്ങള്‍ക്ക് അന്നു കിട്ടിയ സൂചനകളനുസരിച്ചാണ് ഇറാഖിനെതിരെ യുദ്ധം നടത്തിയതും സദ്ദാം ഹുസൈനെ അട്ടിമറിച്ചതും. എന്നാല്‍ ആ സൂചനകള്‍ തെറ്റായിരുന്നെന്നും ക്ഷമ ചോദിക്കുന്നതായും ബ്ലെയര്‍ പറഞ്ഞു. സദ്ദാം ഹുസൈന്റെ പക്കല്‍ വിനാശകരമായ വന്‍ ആയുദ്ധ ശേഖരങ്ങള്‍ ഉണ്ടെന്നായിരുന്നു ഇന്റലിജന്‍സില്‍ നിന്ന് അന്ന് ലഭിച്ച സൂചനകള്‍. ഈ റിപ്പോര്‍ട്ട് തെറ്റകയിരുന്നെന്നും ബ്ലെയര്‍ വയക്തമാക്കി.
ഇറാഖില്‍ സദ്ദാം ഭരണം അവസാനിപ്പിച്ചാല്‍ എന്ത് സംഭവിക്കുമെന്ന കണക്കുകൂട്ടല്‍ തെറ്റിയെന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയ്ക്ക് വിത്തുപാകിയത് സദ്ദാമിനെ അട്ടിമറിച്ചതിലൂടെയാണെന്നും ബ്ലെയര്‍ സമ്മതിക്കുന്നു. 2003ല്‍ സദ്ദാമിനെ പുറത്താക്കിയവര്‍ക്ക് 2015ല്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ ഉത്തരവാദിത്വമില്ലെന്ന് പറയാനാകില്ല ബ്ലെയര്‍ പറയുന്നു. ഈ തുറന്നു പറച്ചിലിന്റെ പേരില്‍ ഒരു യുദ്ധക്കുറ്റവാളിയെന്ന നിലയിലേക്ക് പരിഗണിക്കപ്പെട്ടാലും അത് സ്വീകരിക്കുമെന്ന് ടോണി ബ്ലെയര്‍ പറയുന്നു.
2004ല്‍ പൊതു സഭയില്‍ നടത്തിയ പ്രസ്താവനയില്‍ യുദ്ധത്തില്‍ തെറ്റ് പറ്റിയിട്ടില്ലെന്നും അതിന്റെ പേരില്‍ താന്‍ മാപ്പ് പറയില്ലെന്നുമായിരുന്നു ബ്ലെയര്‍ പറഞ്ഞിരുന്നത്. 2007ല്‍ പ്രധാനമന്ത്രി പദം രാജിവച്ചപ്പോള്‍ ഇറാഖ് യുദ്ധത്തെ ചൊല്ലി അഭിമാനിക്കുന്നു എന്നായിരുന്നു ബ്ലെയറിന്റെ പ്രതികരണം. ഇറാഖ് യുദ്ധത്തിന് ശേഷം ബ്രിട്ടനില്‍ നടന്ന തെരഞ്ഞെടുപ്പിലും ബ്ലെയര്‍ അധികാരത്തിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: