പാട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമാണ് ബിഹാറിന്റെ വികസനത്തെ ഇല്ലാതാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം. യുവജനങ്ങളുടെ ഭാവിയും ഇവര്‍ ഇല്ലാതാക്കി. വരുന്ന തെരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ രണ്ടു പേരേയും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. ചപ്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിതീഷും ലാലുവും ബിഹാറിനെ ഇല്ലാതാക്കിയിരിക്കുകയാണ്. യുവാക്കള്‍ ഒടുവില്‍ ഉണരുമെന്നും നിങ്ങളുടെ കള്ളങ്ങളെ തിരിച്ചറിഞ്ഞ് അവര്‍ നിങ്ങളെ പുറത്താക്കുമെന്നും മോദി പറഞ്ഞു.
നിതീഷ്കുമാറിന്റെയും ലാലുപ്രസാദ് യാദവിന്റെയും ദുര്‍ഭരണത്തിന്റെ ഫലമായാണു യുവാക്കള്‍ ബിഹാര്‍ വിട്ടത്. അതിനാല്‍ യുവാക്കള്‍ക്കു ജോലിയും എല്ലായിടത്തും വൈദ്യുതിയും ഉറപ്പുവരുത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ലഡാക്കിലെ വിജയം ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ ബിജെപിക്കൊപ്പമുണ്ടെന്നതിന്റെ തെളിവാണ് ലഡാക്കിലെ വിജയം. ലഡാക്കില്‍ മുസ്ലിം, ബുദ്ധിസ്റ്റ് ന്യൂനപക്ഷങ്ങള്‍ ബിജെപിക്കു പിന്തുണനല്‍കി. അതിനാല്‍ ബിഹാറിലും വിജയിക്കാനാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: