പഴയ ചരിത്രം ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. വാജ്പേയി പ്രധാനമന്ത്രിയായിരുന്ന 1998-99 കാലത്തേക്ക് ഓര്മ്മകൊണ്ടുപോവുക. ”കന്യാസ്ത്രീകള്‍ മധ്യപ്രദേശിലും ഒറീസയിലും ബലാത്സംഗം ചെയ്യപ്പെട്ടു,” ”സാമൂഹ്യ പ്രവര്‍ത്തകനായ ഗ്രഹാം സ്റ്റെയ്നിനെ ജീവനോടെ ചുട്ടു കൊന്നു” ”ഹിന്ദുക്കള്‍ ക്രിസ്ത്യാനികളുടെ വംശഹത്യ നടത്തുന്നു” എന്നിങ്ങനെയായിരുന്നു പ്രചാരണം. എന്നാല്‍ അതിനു പിന്നിലെ യഥാര്‍ത്ഥ വസ്തുത എന്തായിരുന്നു?
ഗ്രഹാം സ്റ്റെയിനിന്റെ വധം അന്വേഷിച്ച ജസ്റ്റീസ് വാധ്വ കമ്മീഷന് വാസ്തവം പുറത്തുകൊണ്ടുവന്ന് മതേതരക്കാരെയും മാധ്യമങ്ങളെയും തുറന്നുകാട്ടി. അരുണ്‍ ഷൂരി വാധ്വാ കമ്മീഷന് സംബന്ധിച്ച അദ്ദേഹത്തിന്റെ ഒരു ലേഖനത്തില്‍ അതി സമര്‍ത്ഥമായി ഈ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ജസ്റ്റീസ് വാധ്വാ ആരോപണങ്ങളില്‍ ചിലത് പരിശോധിക്കുന്നു.
1999 ഫെബ്രുവരി മൂന്നിന് ഒറീസയില്‍ ജാക്വിലിന് മേരി എന്ന കന്യാസ്ത്രീ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നതായിരുന്നു ആദ്യത്തെ വാര്‍ത്ത. ഒറീസയില്‍, സഞ്ചരിക്കുന്ന കാറില്‍ കന്യാസ്ത്രീയെ, സാരിധരിച്ച പുരുഷന്മാര് ബലാത്സംഗം ചെയ്തു, എന്ന് ഒരു പാസ്റ്ററുടെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ടു ചെയ്തത്. അത് ‘പള്ളിക്കും ക്രിസ്ത്യാനികള്‍ക്കും നേരേ’ ആസൂത്രിതമായി നടത്തിയ ആക്രമണമാണെന്നും ‘ഹിന്ദു വര്‍ഗ്ഗീയ ശക്തികള്‍ക്ക്’ പങ്കുണ്ടെന്നും മാധ്യമങ്ങള്‍ എഴുതി. ചില കോണ്‍വെന്റ് അദ്ധ്യാപകരെ ഉദ്ധരിച്ച് ‘ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും വര്‍ഗ്ഗീയ ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ടെന്നും’ അദ്ധ്യാപകരെക്കൊണ്ടു മാധ്യമങ്ങള്‍ പറയിച്ചതായി വാധ്വാ കമ്മീഷന് കണ്ടെത്തിയിരുന്നു.
ഷൂരി പറയുന്നത് ഇങ്ങനെയാണ്, നിശ്ചയമായും അതൊരു വര്‍ഗ്ഗീയ ആസൂത്രണമായിരുന്നു, പക്ഷേ, ബലാത്സംഗം ചെയ്യാനായിരുന്നില്ല, മറിച്ച് ഹിന്ദു സംഘടനകളെ അധിക്ഷേപിക്കാനായിരുന്നുവെന്ന്.
എന്തായിരുന്നു ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തല്‍? അന്വേഷണം കണ്ടെത്തിയത് സിസ്റ്റര്‍ മേരി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറഞ്ഞത് ഒന്നും സത്യമായിരുന്നില്ലെന്നാണ്. അതൊരു കെട്ടിച്ചമച്ച കഥയായിരുന്നു; വാസ്തവത്തില്‍ സിസ്റ്റര്‍ മേരി ബലാത്സംഗം ചെയ്യപ്പെട്ടിട്ടേ ഇല്ല. റിപ്പോര്‍ട്ടില്‍ ജസ്റ്റീസ് വാധ്വാ എഴുതുന്നു, ഒറീസ പോലീസ് ഡയറകട്ര് ജനറല്‍ ബി.ബി. പാണ്ഡ പറഞ്ഞത് കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന്, ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടുവെന്ന് ലോകം മുഴുവന്‍ പ്രചരിപ്പിച്ച, ആ കേസ് വാസ്തവമേ ആയിരുന്നില്ലെന്നാണ്- ‘അന്വേഷണത്തില്‍ കണ്ടെത്തിയത് കേസ് വെറും നുണയായിരുന്നുവെന്നാണ്.’ ഈ കള്ളവാര്‍ത്ത വന്ന് നാലു ദിവസം കഴിഞ്ഞ്, 1999 1999 ഫെബ്രുവരി ഏഴിന്, മറ്റൊരു പത്രവാര്‍ത്ത വന്നു. പത്തും പത്തൊമ്പതും വയസ്സുള്ള രണ്ട് കുട്ടികളെ കൊല്ലപ്പെട്ടെ നിലയിലും ഒരു കുട്ടിയെ പരിക്കേറ്റ നിലയിലും കണ്ടെത്തി. പത്രങ്ങള്‍ തലക്കെട്ടുകള്‍ എഴുതി. ”ഒറീസയില്‍ രണ്ടു ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്കേറ്റു,” ” രണ്ടു വനവാസി കുട്ടികള്‍ കന്ഥമാലില്‍ കൊല്ലപ്പെട്ടു,” എന്നിങ്ങനെയായിരുന്നു തലക്കെട്ടുകള്‍.
”ഈ സംഭവങ്ങള്‍ക്കും മാധ്യമങ്ങളില്‍, ഇലകട്രോണിക് മീഡിയയില്‍ ഉള്‍പ്പടെ വമ്പിച്ച പ്രചാരണം ലഭിച്ചു,” ജസ്റ്റീസ് വാധ്വാ എഴുതുന്നു. എന്നാല്‍ അന്വേഷണത്തിനൊടുവില്‍, ”കൊലപാതകം നടത്തിയത് കുട്ടികളുടെ ബന്ധുക്കളില്‍ ഒരാളാണെന്നും അയാളും ക്രിസ്ത്യാനിയാണെന്നും കണ്ടെത്തി,” എന്ന് റിപ്പോര്‍ട്ടില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു.
ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകത്തെക്കുറിച്ച് ജസ്റ്റീസ് വാധ്വായുടെ അന്വേഷണം കണ്ടെത്തിയത് സ്റ്റെയിന് ഒരു സാമൂഹ്യ പ്രവര്‍ത്തകനേ ആയിരുന്നില്ലെന്നാണ്. അയാള്‍ നിരക്ഷരരായ വനവാസികളെ ചട്ടവിരുദ്ധമായി മതപരിവര്‍ത്തനം ചെയ്യുന്നതില്‍ വ്യാപൃതനായിരുന്നു, മതപരിവര്‍ത്തന വിരുദ്ധ നിയമം പാസാക്കിയ ഒറീസാ സംസ്ഥാനത്തെ ചട്ടപ്രകാരം അത് പാടില്ലാത്തതായിരുന്നു, അങ്ങനെ പാടില്ലാത്ത മതപരിപവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ സക്രിയനായിരുന്ന സ്റ്റെയിന് അവിടത്തെ വനവാസദികളാല് കൊല്ലപ്പെടുകയായിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ടും സത്യവും പുറത്തുവരുന്നതിനുള്ളില്, മധ്യപ്രദേശിലെ ഝാബുവയില്‍ മൂന്നു കന്യാസ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത രാജ്യത്തെമ്പാടും വിദേശങ്ങളിലും ലേകാമെമ്പാടും വ്യാപകമായിക്കഴിഞ്ഞിരുന്നു. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് അമേരിക്കന്‍ അംബാസഡര്‍ പോലും അതില്‍ പ്രതിഷേധിച്ചു. ഒടുവില്‍ കാര്യങ്ങള്‍ വ്യക്തമായി തെളിഞ്ഞു. കേസില്‍ ഉള്‍പ്പെട്ട 24 പേര് മദ്യലഹരിയിലായിരുന്നു, ബലാത്സംഗം, കൊള്ളയുള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ നടത്തിയ അവരില്‍ 12 പേര് ക്രിസ്ത്യാനികളും ബാക്കിയുള്ളവര്‍ ഭില്‍ ഗോത്രവര്ഗ്ഗക്കാരായിരുന്നുവെന്നും കണ്ടെത്തി. ഇത്തരം സമാനമായ ഒട്ടേറെ കേസുകളും അവയുടെ വാസ്തവങ്ങളും സംബന്ധിച്ച വിവരിക്കാന്‍ സ്ഥലക്കുറവു മൂലം മുതിരുന്നില്ല.
ഇപ്പോള്‍ മോദി പ്രധാനമന്ത്രിയായിരിക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നത്, അന്ന് അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ സംഭവിച്ചതിന്റെ ആവര്ത്തനങ്ങളല്ലേ? 15 വര്‍ഷം മുമ്പ്, വാജ്പേയി സര്‍ക്കാരിനെതിരേ ചെയ്ത അതേ കാര്യങ്ങള്തന്നെയല്ലേ ഇന്നിപ്പോള്‍ മതേതരന്മാരും പ്രതിപക്ഷവും മാധ്യമങ്ങളും മോദി സര്‍ക്കാരിനെതിരേ ചെയ്യുന്നത്?
പിന്കുറിപ്പ്: സമൂഹത്തിലെ അസഹിഷ്ണുതയ്ക്കെതിരേയുള്ള രാഷ്ട്രപതിയുടെ പ്രസ്താവന മാധ്യമങ്ങള്‍ക്ക് തലക്കെട്ടായിരുന്നു. എന്നാല്‍, ആ മാധ്യമങ്ങള്‍ അര്ജ്ജുന് സമ്പത്തിന്റെ, ശിവസേനയുടെ, ഹിന്ദു സേനയുടെ പ്രസ്താവനകള്‍ക്ക് ഒന്നാം പേജില്‍ സ്ഥാനം നല്കിയതുപോലെ രാഷ്ട്രപതിയുടെ പ്രസ്താവനക്ക് ഒന്നാം പേജില്‍ സ്ഥലം കൊടുക്കാന്‍ തയ്യാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: