വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയിലെ കുടംബങ്ങളെ സംബന്ധിച്ച വിവാദങ്ങളിൽ കൺസർവേറ്റീവ്സും ലിബറൽ വിഭാഗവും സമന്വയത്തിലെത്തി. ഇത്സംബന്ധിച്ച് തയ്യാറാക്കിയ സമവായ റിപ്പോർട്ട് ബിഷപ്പ്മാർ ഫ്രാൻസീസ് മാർപ്പാപ്പക്ക് സമർപ്പിച്ചു. ഇവിടെ നടന്നുവന്ന സിനഡിന്റെ സമാപനത്തോടനുബന്ധിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്.
സഭാനിയമങ്ങൾക്ക് വിരുദ്ധമായി വിവാഹമോചനം നേടിയവരുടെയും പുനർവിവാഹിതരായവരുടെ കാര്യത്തിൽ അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കാനും പള്ളിയുടെ കാര്യങ്ങളിൽ ഇവർക്ക് പൂർണ്ണചുമതല നൽകാവുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ രേഖ മാർപ്പാപ്പക്ക് അവഗണിക്കാവുന്നതുമാണ്. സിനഡിൽ സ്വവർഗ്ഗാനുകൂലികളെ വേറിട്ട്കാണരുതെന്നും റിപ്പോർട്ടിൽ പറയുന്നു.
മൂന്നാഴ്ച നീണ്ടുനിന്ന സിനഡിൽ നിരവധി വിഷയങ്ങളിൽ വൈരുദ്ധ്യം വെളിച്ചത്ത്കൊണ്ടുവരുന്നതായിരുന്നു ചർച്ചകൾ. ഇന്നത്തെ യാഥാർത്ഥ്യങ്ങളാണ് സിനഡിൽ ചർച്ചനടത്തിയതെന്നും മാർപ്പാപ്പ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: