ചെങ്ങന്നൂര്‍: റെയില്‍വ്വേ സ്റ്റേഷന് പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നതായി പരാതി ഉയരുമ്പോഴും, അധികൃതര്‍ പരിശോധന നടത്താന്‍പോലും തയ്യാറാകുന്നില്ലെന്ന് ആക്ഷേപം.
അവധി ദിവസങ്ങളില്‍ ഇവിടെ തടിച്ചുകൂടുന്ന നൂറ് കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് കഞ്ചാവ് വില്‍പ്പനയുടെ ആസൂത്രകര്‍. അവധിക്കായി നാട്ടിലേക്ക് പോയി മടങ്ങിവരുമ്പോള്‍ എത്തിക്കുന്ന കഞ്ചാവുപൊതികള്‍ സ്റ്റേഷന് പരിസരം കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തുന്നത്.
നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും യാതൊരു നടപടി സ്വീകരിക്കാനും ഇവര്‍ തയ്യാറായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചെറുപൊതികളാക്കി എത്തിക്കുന്ന കഞ്ചാവുകള് ഇവിടെ എത്തുന്ന ചെറുകിട കച്ചവര്ക്കാണ് വില്‍പ്പന നടത്തുന്നത്.
ഇത്തരത്തില്‍ വാങ്ങുന്ന കഞ്ചാവ് പൊതികള്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്കാണ് വില്‍പ്പന നടത്തുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന ലാഭം കണ്ട് ചില വിദ്യാര്‍ത്ഥികളും വില്‍പ്പനയുമായി രംഗത്തിറങ്ങുന്നത് സമൂഹത്തിനുതന്നെ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
കമ്പം, തേനി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ് കഞ്ചാവുകള് കൂടുതലായി എത്തുന്നതെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന കച്ചവടം ഇവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. വാങ്ങാനെത്തുന്നവര്‍ കാണിക്കുന്ന പ്രത്യേക ആംഗ്യഭാഷ വില്പ്പനക്കാരന് മനസിലാവുകയും, തുടര്‍ന്ന് പുറംലോകം കാണാതിരിക്കാന്‍ ഒരു സംഘം കൂട്ടമായി നിന്ന് ഇതിനുള്ളിലാണ് കച്ചവടം ഉറപ്പിക്കുന്നതും. സ്റ്റേഷന് പരിസരങ്ങളില്‍ കിടക്കുന്ന വാഹനങ്ങളുടെ മറവും ഇവര്‍ക്ക് അനുഗ്രഹമായി മാറുന്നുണ്ട്.
അന്യസംസ്ഥാനതൊഴിലാളികള്‍ സ്റ്റേഷന് പരിസരത്ത് കൂട്ടമായി നില്‍ക്കുന്നത് ഇവിടെ എത്തുന്ന യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മിക്ക ദിവസങ്ങളിലും ഇവിടെക്ക് യാത്രക്കാരുമായി കടന്നുവരുന്ന വാഹനങ്ങള്‍ക്ക് ഇവരുടെ തിരക്ക് മൂലം പുറത്ത് ആളുകളെ ഇറക്കി മടങ്ങേണ്ട ഗതികേടാണ് ഉള്ളത്. യാത്രക്കാര്‍ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടുകള്ക്കെതിരെയും അധികൃതര്‍ മൗനം പാലിക്കുകയാണ്.
ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതോടെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരില്‍ ട്രെയിന്‍ മാര്‍ഗ്ഗം ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തിച്ചേരുന്നത്.
അന്യസംസ്ഥാന തൊഴിലാളികള്‍ ഇത്തരത്തില്‍ തമ്പടിക്കുന്നത് ഇവര്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതിനെതിരെ അടിയന്തിരമായി അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: