കൊച്ചി: തെരുവുനായകള്‍ക്കെതിരെയുള്ള കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ സമരം സമൂഹത്തില്‍ ഏറ്റുമുട്ടലുകള്‍ക്ക് വഴിയൊരുക്കുമെന്ന് ജസ്റ്റിസ് കെ. നാരായണകുറുപ്പ് മാധ്യമങ്ങളോട് പറഞ്ഞു. നിരാഹാര സമരമല്ല, തെരുവുനായകള്‍ക്ക് അഭയകേന്ദ്രങ്ങള്‍ നിര്‍മിക്കാനാണ് വ്യവസായിയായ ചിറ്റിലപ്പിള്ളി ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മൃഗസ്നേഹികള്‍ തെരുവ് നായകള്‍ക്ക് ഭക്ഷണമൊരുക്കിയാല്‍ അത് തടയാനാകുമോയെന്നും ജസ്റ്റിസ് നാരായണകുറുപ്പ് ചോദിച്ചു. സമരം കൊണ്ട് എന്ത് നേടാനാണ്. തെരുവു നായകളെ സംരക്ഷിക്കാനായി പാലയില്‍ ഡോഗ് പാര്‍ക്ക് സ്ഥാപിച്ചത് പോലെുള്ള കേന്ദ്രങ്ങള്‍ ബഹുജന പങ്കാളിത്തത്തോടെ നിര്‍മിക്കാനാകും. സാമ്പത്തിക ശേഷിയുള്ള ചിറ്റിലപ്പിള്ളി ഇത്തരത്തില്‍ കേന്ദ്രം നിര്‍മിക്കാന്‍ മുന്‍കയ്യെടുത്താല്‍ സഹകരിക്കാന്‍ തയ്യാറാണെന്നും ജസ്റ്റിസ് നാരായണകുറുപ്പ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: