മട്ടാഞ്ചേരി: രാജകൊട്ടാരവും ജൂതപ്പള്ളിയും .ചരിത്ര സ്മതികളുമുറങ്ങുന്ന മട്ടാഞ്ചേരിയിലെ വാണിജ്യവ്യാപാര മേഖലയുള്‍ക്കൊള്ളുന്ന ഡിവിഷനിലെ ബിജെപിസ്ഥാനാര്‍ത്ഥി മത്സര മൂന്നേറ്റം പ്രകടമാക്കിക്കഴിഞ്ഞു. കോര്പ്പറേഷന് അഞ്ചാം ഡിവിഷനില്‍ ധആനവാതില് ബിജെപികടുത്ത ത്രികോണ മത്സരമാണ് സൃഷ്ടിക്കുന്നത് ‘മുസ്ലീം ലീഗിലെ ടി.കെ.അഷറഫ് പാര്‍ട്ടിയില്‍ നിന്ന് ബലം പിടിച്ച് കൈവശപ്പെടുത്തിയ സ്ഥാനാര്‍ത്ഥിത്വത്തെ തുടര്‍ന്ന് ശക്തമായ റിബല്‍ സ്ഥാനാര്‍ത്ഥികളുടെ വെല്ലുവിളി യുഡിഎഫ് സ്ഥാനാര്‍ത്ഥി നേരിടുന്നുണ്ട്.
എല്‍ഡിഎഫ് തീര്‍ത്തും അപ്രധാനിയായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് മുന്നണികള്‍ തമ്മിലുള്ള കുട്ടുകെട്ട് മുലമാണന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.സിപിഐയിലെ ബഷീറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. അഞ്ച് സ്വതന്ത്രരും മത്സര രംഗത്തുണ്ട്. വടക്കേയിന്ത്യന്‍ സമൂഹവും ‘ തമിഴ് ബ്രാന്മണ അഗ്രഹാരങ്ങളും. നായര്‍ സമൂഹത്തിന്റെ വോട്ടുകളും നിര്‍ണ്ണായകമായ ആനവാതില്‍ ഡിവിഷനില്‍ ബിജെപിയുടെ കൊച്ചി നിയോജക മണ്ഡലം ബിസിനസ് സെല്‍ കണ്‍വീനറായ ആര്.എസ്.ശ്രീകുമാറാണ് മുന്നേറ്റം പ്രകടമാക്കുന്നത്. ഓള് കേരള ആര്‍ക്കിടെക് അസോസിയേഷന് മുന്‍ സംസ്ഥാന സെക്രട്ടറിയായ ശ്രീകുമാര്‍ സാമുഹ്യ സാംസ്ക്കാരിക സംഘടനാ പ്രവര്‍ത്തകനുമാണ്.’ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ വിജയത്തിന്റെ ശംഖൊലി മുഴക്കുകയാണ് ബിജെപിസ്ഥാനാര്‍ത്ഥി. ആര് എസ്.ശ്രീകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: