കുറുപ്പംപടി: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം തടയാന്‍ മിക്കയിടങ്ങളിലും ഇടത്-വലത് മുന്നണികള്‍ തമ്മില്‍ രഹസ്യധാരണയുള്ളതായി ആക്ഷേപം ഉയരുന്നു. രായമമംഗലം പഞ്ചായത്തിലെ 18,4 വാര്‍ഡുകളിലാണ് ബിജെപിക്കെതിരെ ഇടത്-വലത് മുന്നണികള്‍ രഹസ്യധാരണ ഉണ്ടാക്കിയിട്ടുള്ളത്.
രായമംഗലം പഞ്ചായത്തില്‍ ബിജെപി സാന്നിധ്യം അറിയിക്കാതിരിക്കുന്നതിനുള്ള ഇരുമുന്നണികളുടേയും ഗൂഢനീക്കത്തിനെതിരെ ശക്തമായ പ്രചരണം നടത്തുന്നതിനുള്ള ശ്രമിത്തിലാണ് ബിജെപി നേതൃത്വം. കുരുപ്പാറ ഉള്‍പ്പെടുന്ന 18-ാം വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ത്ഥികളല്ലാതെ മറ്റാരും വിജയിച്ച ചരിത്രമില്ല.
ചെങ്കോട്ട എന്ന് വിശേഷിപ്പിച്ചിരുന്ന ഇവിടെ ഇത്തവണ ബിജെപി വലിയ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പായികഴിഞ്ഞു. നോമിനേഷന് കൊടുത്തതല്ലാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി യാതൊരുപ്രചരണവും ഇവിടെനടത്തിയിട്ടില്ല. മറ്റ് വാര്ഡുകളെഅപേക്ഷിച്ച് പരസ്യപ്രചരണങ്ങളും ഫ്ളെക്സ് ബോര്‍ഡുകളും ഇവിടെ കാണ്മാനില്ല. പേരിനുവേണ്ടി യുഡിഎഫ് ഒരുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുകയാണെന്നാണ് ബിജെപി പറയുന്നത്. സന്തോഷ്കുമാറാണ് 18-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി. കുടുംബപരമായും സാമുദായികമായും സ്വാധീനം ചെലുത്തുവാന്‍ കഴിവുള്ള വ്യക്തിയാണ് സന്തോഷ്കുമാര്‍. കൂടാതെ കഴിഞ്ഞ കുറെകാലങ്ങളായി ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തനം ചിട്ടയായി നടക്കുന്ന ഒരു വാര്‍ഡാണിത്. ഇതുവരെയുള്ള പ്രചരണത്തില്‍ ബിജെപി വ്യക്തമായ നേട്ടം കൊയ്യുമെന്ന് ഉറപ്പുള്ള വാര്‍ഡാണിത്.
4-ാം വാര്‍ഡില്‍ കഴിഞ്ഞ രണ്ട് തവണ യുഡിഎഫാണ് വിജയിച്ചത്. വിജയിച്ച വാര്‍ഡാണ്. ഇരുമുന്നണികളുടേയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് ബിജെപിയെ സ്വാധീനിച്ചിരിക്കുന്നത്. കൂട്ടുമഠം ക്ഷേത്രം വാര്‍ഡില്‍ എല്‍ഡിഎഫ് പരിഗണിച്ചിരുന്നയാളാണ് ബിജെപി സ്ഥാനാര്‍ത്ഥി. വിശ്വകര്‍മ്മ സമുദായത്തില്‍പ്പെട്ട സുനിതസന്തോഷ് വലിയവിജയം നേടുമെന്ന ചര്‍ച്ച നാട്ടില്‍ ഉയര്‍ന്നതാണ് ഇടതിനേയും വലതിനേയും രഹസ്യ ധാരണയുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ആക്ഷേപം.
20വാര്‍ഡുകളുള്ള രായമംഗലം പഞ്ചായത്തില്‍ ബിജെപി ഇതുവരേയും സാന്നിധ്യം അറിയിച്ചിട്ടില്ല. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നതും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ലഭിച്ച വിജയങ്ങളും ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടങ്ങളാകും. ഇതിന്റെ അലയോലികള്‍ രായമംഗലം പഞ്ചായത്തിലും പ്രതിഫലിക്കുമെന്ന് ഉറപ്പായികഴിഞ്ഞു. ഇതുകൊണ്ടാണ് എല്‍ഡിഎഫ്-യുഡിഎഫ് രഹസ്യധാരണയ്ക്കൊരുങ്ങുന്നത്. 4-ാം വാര്‍ഡ് വലതിനും 18-ാം വാര്‍ഡ് ഇടതിനും നിലനിര്‍ത്തുകയെന്ന രഹസ്യധാരണയാണ് ഇരുമുന്നണികളും ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍, ഇത്തരം നീക്കങ്ങളെ മറിക്കടക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായാണ് രായമംഗലം പഞ്ചായത്തില്‍ ബിജെപിയുടെ മുന്നേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: