ആലുവ: വിഭാഗീയ രൂക്ഷമായ കീഴ്മാട് സിപിഎമ്മില്‍ പൊട്ടിത്തെറി അവസാനിക്കുന്നില്ല. 11 ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച അഞ്ച് പാര്‍ട്ടി അംഗങ്ങളെ ഏരിയ കമ്മിറ്റി പുറത്താക്കി. കീഴ്മാട് കുന്നുംപുറം ബ്രാഞ്ച് അംഗങ്ങളും മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമായ പി.ജി. ശിവരാമന്, വി. ആന്റണി, ഡിവൈഎഫ്ഐ വില്ലേജ് ജോയിന്റ് സെക്രട്ടറി ഒ.പി. അനൂപ്, അംഗങ്ങളായ എസ്. ബാലകൃഷ്ണന്, വി.എം. അബ്ദുള്‍സലാം എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഏരിയ സെക്രട്ടറി അഡ്വ.വി. സലിം അറിയിച്ചു.
ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ബ്ളോക്ക് പ്രസിഡന്റുമായ എം.എം. ഗിരീഷിനെതിരെയാണ് വി.എസ് പക്ഷക്കാരായവര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.കെ. ബിനുവിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം നോട്ടീസ് ഇറക്കിയത്. കഴിഞ്ഞ ബ്രാഞ്ച് സമ്മേളനവുമായി ബന്ധപ്പെട്ട് ആരംഭിച്ച വിഭാഗീയതയാണ് തെരഞ്ഞെടുപ്പ് പുറത്താക്കലില്‍ കലാശിച്ചത്. വിഭാഗീയതക്കെതിരെ മേല്‍കമ്മിറ്റിക്ക് പരാതി നല്കിയ അബ്ദുള്‍സലാമിനെ ലോക്കല്‍ കമ്മിറ്റി സസ്പെന്റ് ചെയ്തിരുന്നു. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണനെ അധിക്ഷേപിച്ചതിനെതിരെ നല്കിയ പരാതിയിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ പരാതിക്കാരനെ ചുമതലയില്‍ നിന്ന് നീക്കുകയായിരുന്നു. തുടര്‍ന്ന് ഇറക്കുമതി സെക്രട്ടറിയെ നോമിനേറ്റ് ചെയ്യുകയും ചെയ്തെന്നും ആരോപിച്ചാണ് ലോക്കല്‍ കമ്മിറ്റിക്കെതിരെ പാര്‍ട്ടി അംഗങ്ങള്‍ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: