നാല് നാലര വര്‍ഷങ്ങളായി സരിത, മദ്യം, ബാറ്, കോഴ, അഴിമതി എന്നൊക്കെ വിളിച്ച് പറഞ്ഞ് കുഴഞ്ഞ് അവസാനം സ്പീക്കറുടെ കസേരയും മൈക്കും അടിച്ച് തകത്ത് തളര്‍ന്നിരുന്ന് ഇനിയെന്ത് എന്ന് വിഷമിച്ചിരിക്കുമ്പോള്‍ അതാ വരുന്നു ‘മുന്നാം മുന്നണി’.
മുന്നില്‍ നില്‍ക്കുന്നത് ‘ആജന്മശത്ത്രു’ വെള്ളാപ്പള്ളി. പൊതുശത്രുവിനെ തുരത്താന്‍ ഏത് സാത്തന്േറയും കുടെക്കുടുന്നതില് തെറ്റില്ല എന്ന തത്ത്വശാസ്ത്രത്തിന്റെ ബലത്തില്‍ അപ്പുറവുമിപ്പുറവുമുള്ള ‘സാത്താന്മാരുടെ’ കുടെകുടി. പിന്നെ കോലാഹലങ്ങളായി. സഖാക്കള്‍ വെള്ളാപ്പള്ളി വിരോധം ശ്രീനാരായണ ഗുരുവിനെ കുരിശ്ശിലേറ്റി തീര്‍ക്കാന്‍ നോക്കി. വെളുക്കാന്‍ തേച്ചത് പാണ്ടായി. കണ്ടതിനും കേട്ടതിനും അപലപിക്കുന്ന ഗാന്ധിയന്മാരും ഈ ‘ഗുരുനിന്ദ’യെ നിന്ദിച്ചില്ല. സുധീരനും ലിജുവും അങ്കചേകവന്മാര്(ചോ)ആയും ഷുക്കൂര്‍ സെക്കുലറിസത്തിന്റെ പ്രവാചകനായും പ്രത്യക്ഷപ്പെട്ടു. വിപഌവപാര്ട്ടി, പയറ്റി തെളിഞ്ഞ ചേകവന്മാരെ തന്നെ അങ്കത്തിനിറക്കി കാഹളം മുഴക്കുന്നു. കോളേജ് കോഴയുടേയും മൈക്ക്രാഫൈനാന്സിന്േറയും തട്ടിപ്പ് കണക്കുകള്‍ പറഞ്ഞ്; കുടുഃബാധിപത്ത്യത്തിന്റെ കഥകള്‍ ഒരുവശത്ത് പറഞ്ഞ് പിന്നിലൂടെ മരിച്ച സഖാക്കളുടെ മക്കളെ വിളിച്ചുണര്‍ത്തി മത്സരിപ്പിക്കുന്നു.
വെള്ളാപ്പള്ളിയും മകനും ഉയര്‍ത്തിവിടുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാതെ, പുതിയ ആരോപണങ്ങളും പരിഹാസങ്ങളും പഴമ്പുരാണങ്ങളും പറഞ്ഞ് ഒളിച്ചോടുന്നൂ. പടിവാതുക്കല്‍ വന്നു നില്ക്കുന്ന തെരഞ്ഞടുപ്പില്‍, സ്വന്തം പാര്‍ട്ടിയിലെ പടലപിണക്കങ്ങള്‍ അറിയാന്‍ ആര്‍ക്കും നേരമില്ല.
എല്ലാ കണ്ണും കണിച്ചുകുളങ്ങരക്ക്, എല്ലാ കാതും കണിച്ചുകുളങ്ങരക്ക്..അവര്‍ക്ക് ”നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍, കിട്ടാനുള്ളത് പുതിയൊരു ലോകവും’ മാത്ത്രം.
വിജയത്തിന്േയും പരാജയത്തിന്േറയും അവകാശികള്‍ അവര്‍ തന്നെ ആയിരിക്കും.ഈ തെരെഞ്ഞെടുപ്പില്‍ ഉയര്‍ത്തപ്പെടുന്ന പല സാമൂഹ്യസമസ്സ്യകള്ക്കും വസ്തുനിഷ്ടമായ ഉത്തരങ്ങള്‍ പറയാന്‍ ഇരുമുന്നണികളും ബാദ്ധ്യസ്ഥരാകും. കണക്കുകള്‍ കള്ളം പറയില്ലല്ലോ?
വി.സലിംകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: