പാലാ: തെരഞ്ഞെടുപ്പ് വരുന്നതും പോകുന്നതും ഒന്നും രാമകൃഷ്ണന് ചെട്ട്യാര്‍ക്ക് പ്രശ്നമല്ല. ഭാരതം സ്വാതന്ത്ര്യം നേടിയശേഷം എത്രയെത്ര തെരഞ്ഞെടുപ്പുകള്‍ വന്നു.
പക്ഷേ 82 കാരനായ ഇദ്ദേഹം തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്തിട്ടില്ല. ബാലറ്റു പേപ്പര്‍ എന്നാല്‍ എന്ത് ? എങ്ങിനെ ? എന്നറിയാന്‍ മാത്രം 40 വയസ് പ്രായമുള്ള കാലത്ത് ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തില്‍ കയറിയെങ്കിലും വോട്ടു ചെയ്തില്ല. കായംകുളം കൊച്ചുണ്ണിമാരും വെള്ളായണി പരമുമാരും ഇത്തിക്കരപക്കിമാരുമൊക്കെയാണിപ്പോള് ഇവിടെ ഭരിക്കുന്നത്. ജനപ്രതിനിധികള്‍ ജനസേവകരാകുന്നില്ല. സ്വന്തം കാര്യം സിന്ദാബാദ് എന്നാണ്. അതുകൊണ്ടാണെനിക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തതെന്നാണ് രാമകൃഷ്ണന് ചെട്ട്യാരുടെ നയം. രാജഭരണകാലത്ത് ജനിച്ച തനിക്കിപ്പൊഴും അതുതന്നെയാണിഷ്ടമെന്ന ന്യായവുമുണ്ട്. രാഷ്ട്രീയക്കാരനായ മകന് ഹരിദാസ് ഈ തെരഞ്ഞെടുപ്പില്‍ ളാലം ബ്ലോക്കിലെ മുത്തോലി ഡിവിഷനില്‍ നിന്ന് ജനവിധി തേടുന്നുണ്ടെങ്കിലും അച്ഛന്റെ വോട്ടുമാത്രം ചോദിക്കരുത്. മുത്തോലി പഞ്ചായത്തിലെ 6-ാം വാര്‍ഡ് വെള്ളിയേപ്പള്ളി അടമത്ര വീട്ടില്‍ മകന് ഹരിദാസിനൊപ്പമാണ് രാമകൃഷ്ണന് ചെട്ട്യാര് താമസിക്കുന്നത്. ഭാര്യ രാജമ്മ.
മറ്റൊരു മകന് ശിവദാസ് വിദേശത്താണ്. പത്രപാരായണവും സുഹൃത്തുക്കളുമൊന്നിച്ച് ആനുകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുമാണ് ഇഷ്ടവിനോദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: