കശ്മീര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം.സാംബ മേഖലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാകിസ്താന് വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം ശക്തമാക്കി. അതിര്‍ത്തിയിലെ 30 ഓളം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്ഥാന് വെടിയുതിര്‍ത്തത്. വെടിവെയ്പ്പില്‍ നിരവധി ഗ്രാമീണര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പാക് ആക്രമണത്തെ ഇന്ത്യന്‍ സൈനികര്‍ ശക്തമായി പ്രതിരോധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ഒരാഴ്ചയായി കാശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി വരികയാണ്. സാംബയിലെ ബസന്തര്‍ നദി മുതല്‍ തവ്ര നദി വരെയുള്ള പ്രദേശങ്ങളില്‍ ഉണ്ടായ പാകിസ്ഥാന്റെ വെടിവെയ്പ്പില്‍ ഗ്രാമങ്ങള്‍ക്ക് നിരവധി നാശനഷ്ടങ്ങളാണ് കണക്കാക്കിയിട്ടുള്ളത്. വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
അന്നുരാത്രി മുഴുവന്‍ ബി.എസ്.എഫിന്റെ ഒമ്പതുപോസ്റ്റുകള്ക്കുനേരെ ആക്രമണം നടത്തി. ശനിയാഴ്ച രാത്രിമുഴുന്‍ 14 ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരേയാണ് ആക്രമണം നടത്തിയത്. രണ്ടുദിവസവും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധം വകവെക്കാതെയാണ് പാകിസ്താന് ഞായറാഴ്ച രാത്രി വെടിവെപ്പ് രൂക്ഷമാക്കിയത്. ഇന്ത്യന്‍ സേന തിരിച്ചടിച്ചു.
സാബയുടെ അടുത്ത പ്രദേശങ്ങളായി ഹിരാനഗര്‍, കത്തുവ, രാംഗഡ് മേഖലകളിലേക്കും പാക് പട്ടാളം ആക്രമണം വ്യാപിച്ചിട്ടുണ്ട്. ഇതോടെ അതിര്‍ത്തിയിലെ ഗ്രാമീണരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: