ബാലുശ്ശേരി: നന്മണ്ടപഞ്ചായത്ത് ആറാം വാര്‍ഡിലെ കുന്നത്തെരുവില്‍ സിപി എമ്മുകാര്‍ അഴിഞ്ഞാടി. ബിജെപി സ്ഥാനാര്‍ത്ഥിയേയും ഭര്‍ത്താവിനേയും അയല്‍വാസി യായ വീട്ടമ്മയേയും അക്രമിച്ചു. വീടിനുനേരേയും അക്രമമുണ്ടാ യി. കഴിഞ്ഞ ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. പരിക്കേറ്റ നന്മണ്ട പഞ്ചായത്ത് ആറാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ചക്കാലവീട്ടില്‍ ശകുന്തള (52) ഭര്‍ത്താവ് വിജയന് (58) അയല്‍വാസി തിരുമഠത്തില്‍ ഭാസ്ക്കരന്റെ ഭാര്യ കമല (60) എന്നിവരെ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ബിജെപി നടത്തിയ മുന്നേറ്റത്തില്‍ വിറളിപൂണ്ടാ യിരുന്നു അക്രമം. ഗ്രാമപഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ തിരുമഠ ത്തില്‍ കരുണാകരന്റെ നേതൃത്വത്തില്‍ മുപ്പതോളം വരുന്ന ക്രിമിനലുകള്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം കയ്യേറിയാണ് അക്രമം തുടങ്ങിയത്. തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിയുടെ വീടുവള യുകയും വീടിനുമുന്നിലിട്ട് സ്ഥാനാര്‍ത്ഥി ശകുന്തളയേയും ഭര്‍ത്താവ് വിജയനേയും അക്രമിച്ചത്. അരിശം തീരാത്ത ക്രിമിന ലുകള്‍ തിരുമഠത്തില്‍ ഭാസ്ക്കരന്റെ വീട് കയ്യേറിയാണ് ഭാര്യ കമലയെ അക്രമിച്ചത്. വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുത കര്ക്കുകയും ചെയ്തു. മുറിക്കകത്തു ണ്ടായിരുന്ന കമലയുടെ മകന്റെ മകള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സിപിഎം ശക്തികേന്ദ്രമായ തിരുമഠം ഭാഗത്ത് നിന്നും യുവാക്കള്‍ ഉള്‍പ്പെടെ അന്‍പതോളം പേര് മാസങ്ങള്‍ക്ക് മുമ്പ് സിപിഎമ്മും കോണ്‍ഗ്രസും വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. നേരത്തെ കോണ്‍ ഗ്രസ് അനുഭാവി യായ ശകുന്തള ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍പ്പെടും. ഇവരുടെ പ്രവര്‍ത്തനം ഇരുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കും ഭീഷണിയായ തോടെയാണ് സിപിഎം ആസൂത്രിത അക്രമം നടത്തിയത്. സിപി എം അക്രമത്തില്‍ പരിക്കേറ്റ് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ ബിജെപി ജില്ലാപ്രസിഡന്റ് പി.രഘുനാഥിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: