കൊല്ലം: ശിവഗിരി മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആര്. ബാലകൃഷ്ണപിള്ള. അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് ചില സംശയങ്ങള്‍ ഉണ്ട്. ജലസമാധിയാണെന്നാണ് പലരും പറയുന്നത്. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മരണത്തിന് തലേന്ന് ശാശ്വതീകാനന്ദയെ ഉമ്മന്ചാണ്ടിയോടൊപ്പംതാനും കണ്ടിരുന്നു. ആലുവയില്‍ നിന്ന് മടങ്ങി വന്ന ശേഷം വീണ്ടും കാണാമെന്ന് പറഞ്ഞാണ് അന്ന് പിരിഞ്ഞത്. ജലസമാധിയോ ആത്മഹത്യയോ ആലോചിച്ച് ഉറപ്പിച്ച ഒരാള്‍ അങ്ങിനെ പറയില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
സ്വാമിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും സംശയാസ്പദമാണ്. വെള്ളം കുടിച്ച് മരിച്ച ഒരാളുടെ വയറില്‍ അമര്‍ത്തിയാല്‍ പാല് പുറത്തേക്ക് വരുമോ.
സ്വാമയുടെ ഗള്‍ഫ് സന്ദര്‍ശനവേളയില്‍ നടന്ന ചിലകാര്യങ്ങളെക്കുറിച്ച് അറിവായിട്ടുണ്ട്. കൃത്യമായ തെളിവുകളില്ലാത്തതിനാല്‍ അവ പറയാനാകില്ല. ഇക്കാര്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയാകണം സിബിഐ അന്വേഷണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: