ടോഫിനോ: കാനഡയിലെ വാന്‍കോര്‍ ദ്വീപില്‍ ബോട്ട് മുങ്ങി നാലുപേര്‍ മരിച്ചു.നിരവധി പേരെ കാണാതായി. വാന്‍കൂവര്‍ ദ്വീപിലെ ടൊഫിനോയിലാണ് അപകടം. 27 പേരാണ് ബോട്ടിലുണ്ടായിരുന്നത്. പതിനെട്ട് പേരെ രക്ഷിച്ചതായി ബ്രിട്ടീഷ് കൊളംബിയ തീരദേശ സുരക്ഷാസേന അറിയിച്ചു.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞദിവസം ഉച്ചയോടെ തിമിംഗലങ്ങളെ കാണാനായി വിനോദസഞ്ചാരികളുമായി പുറപ്പെട്ട ലെവിയാത്തന്‍ 2 എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
തീരദേശ സേനയുടെ ഹെലിക്കോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന ബ്രിട്ടീഷ് കൊളംബിയ ജോയിന്റ് റെസ്ക്യു കോഡിനേഷന്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചു. ബോട്ട് മുങ്ങാന്‍ ഉണ്ടായ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
അവധിക്കാല വിനോദ സഞ്ചാരത്തിനും കാനഡയിലെ മികച്ച മത്സ്യബന്ധന മേഖലയായും പേരുകേട്ട ഗ്രാമമാണ് ടൊഫിനോ. സര്‍ഫിംഗിനും മത്സ്യബന്ധനത്തിനും ആഴക്കടലില്‍ പോയി തിമിംഗലങ്ങളെ കാണാനുമായി നിരവധി വിനോദ സഞ്ചാരികളാണ് ടൊഫീനോയില് ദിവസവും എത്താറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: