തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നയിക്കുമെന്ന സിപിഐ നേതാവ് സി.ദിവാകരന്റെ പ്രസ്താവനയെ തള്ളി പിണറായി വിജയന്. ദിവാകരന്റെ പ്രസ്താവന വിടുവായത്തമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ പിണറായി പറഞ്ഞു. ദിവാകരന് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.
തെരഞ്ഞെടുപ്പില്‍ മുന്നണിയെ ആരു നയിക്കണം എന്നത് സംബന്ധിച്ച് തീരുമാനിക്കുന്നത് പിന്നീടാണെന്നും ഇപ്പോള്‍ അതേക്കുറിച്ച് ചര്‍ച്ച വേണ്ടെന്നും പിണറായി പറഞ്ഞു. മുന്നണിയെ ദിവാകരന് നയിക്കുമെന്ന് താന്‍ പറഞ്ഞാല്‍ സിപിഐയ്ക്ക് അത് അംഗീകരിക്കാനാവുമോയെന്നും പിണറായി ചോദിച്ചു.
ദിവാകരന് അത്തരമൊരു പ്രസ്താവന നടത്തരുതായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് എന്ന് അറിയില്ലെന്നും പിണറായി പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗത്തെ പണക്കാരുടെ പോക്കറ്റില്‍ ഒതുക്കാനാവില്ല. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണ്. സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നില്ല. പൊതുവിതരണ മേഖലയിലെ പ്രവര്‍ത്തനം മന്ദീഭവിച്ചു.
യുഡിഎഫിന് നാടിനോടോ ജനങ്ങളോടോ ഒരു പ്രതിബദ്ധതയുമില്ലെന്നും പിണറായി പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്ന എന്‍.എസ്.എസ് നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: