തൃശ്ശൂര്‍: ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന് ചന്ദ്രബോസ് കൊലക്കേസിലെ വിചാരണയുടെ ആദ്യദിനത്തില്‍ തന്നെ പ്രൊസിക്യൂഷന് കനത്ത തിരിച്ചടി. പ്രധാന ദൃക്സാക്ഷിയായ ഒന്നാംസാക്ഷി അനൂപ് കുറൂമാറി. നേരത്തെ കൊടുത്ത മൊഴിയില്‍ നിന്നും മാറി പ്രതി മുഹമ്മദ് നിസാം നിരപരാധിയാണെന്ന് മൊഴി നല്കിയതിനാല് ഒന്നാം സാക്ഷിയും സെക്യൂരിറ്റി ജീവനക്കാരനുമായ അനൂപ് കൂറുമാറിയതായി കേസ് വാദം കേള്‍ക്കുന്ന ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പ്രഖ്യാപിച്ചു.
വ്യവസായി മുഹമ്മദ് നിസാം പ്രതിയായ കേസില്‍ മജിസ്ട്രേറ്റിന് നല്കിയ മൊഴി പൊലീസിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്നും, നിസാം നിരപരാധിയാണെന്നുമാണ് ചന്ദ്രബോസിനെ ആക്രമിക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്ന അനൂപ് ഇന്നലെ കോടതിയെ അറിയിച്ചത്. അറിവുള്ള കാര്യങ്ങളില്‍ കള്ളസാക്ഷി നല്‍കിയതിന് ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന പ്രോസിക്യൂഷന് അപേക്ഷ കോടതി സ്വീകരിച്ചു. വിസ്താരം പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്ന് അനൂപിനെ ബോണ്ട് ജാമ്യത്തില്‍ വിട്ടു. ഇയാളുടെ വിസ്താരം ഇന്നും തുടരും.
bOസുരക്ഷാ ജീവനക്കാരായ അനൂപ്, അജീഷ്, ഡ്രൈവര്‍ അസൈനാര്‍ എന്നിവരടക്കം ആറുപേരുടെ മൊഴിയാണ് ജുഡീഷ്യല്‍ ഒന്നാം കഌസ് മജിസ്ട്രേട്ട് ടി.പി. അനില്‍ കുമാര്‍ രേഖപ്പെടുത്തിയിരുന്നത്. സംഭവദിവസം പുലര്‍ച്ചെ 3.15നു താനും ചന്ദ്രബോസും അടക്കം നാലു പേരാണു ഗേറ്റില്‍ ഡ്യൂട്ടിക്കുണ്ടായിരുന്നതെന്നും ചന്ദ്രബോസിനെ മുഹമ്മദ് നിസാം മര്‍ദ്ദിക്കുന്നതിനു താന്‍ സാക്ഷിയാണെന്നും അനൂപ് നേരത്തെ പൊലീസിനു മൊഴി നല്‍കിയിരുന്നതാണ് ഇന്നലെ കോടതിയില്‍ മാറ്റി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: