കൊച്ചി: വാളകം കേസിലെ അദ്ധ്യാപകന് കൃഷ്ണകുമാറിനെ ആക്രമിച്ചതായി തെളിവില്ലെന്നും റോഡപകടത്തില്‍ പരിക്കേറ്റതാകാമെന്നുമുള്ള നിഗമനത്തിന് ആധാരമായ രേഖകള്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് 46 രേഖകളും അനുബന്ധ ഫയലുകളും സമര്‍പ്പിച്ചത്. പതിനഞ്ച് ദിവസത്തിനകം ഈ രേഖകള്‍ ഹാജരാക്കാന്‍ മജിസ്ട്രേറ്റ് കെ. കമനീസ് കഴിഞ്ഞ അഞ്ചിന് ഉത്തരവ് നല്‍കിയിരുന്നു. ഈ രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് അദ്ധ്യാപകനും ഭാര്യ ഗീതയും സമര്‍പ്പിച്ച ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു.
തെളിവില്ലാത്തതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 46 രേഖകളെപ്പറ്റി സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍, രേഖകള്‍ ഹാജരാക്കിയിരുന്നില്ല. സിബിഐ സമര്‍പ്പിക്കുന്ന രേഖകള്‍ കോടതിരേഖകളായി പരിഗണിക്കാന്‍ നിയമം അനുശാസിക്കാത്തതിനാല്‍ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: