ദുബായ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് കൂറ്റന്‍ വിജയം. 178 റണ്‍സിനാണ് പാക്കിസ്ഥാന് വിജയം നേടിയത്. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ പാക്കിസ്ഥാന് 1-0ന് മുന്നിലെത്തി. ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു.
രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 491 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനെ 312 റണ്‍സിന് എറിഞ്ഞിട്ടാണ് പാക്കിസ്ഥാന് ജയം സ്വന്തമാക്കിയത്. നാല് വിക്കറ്റ് വീഴ്ത്തിയ യാസിര്‍ ഷായുടെയും മൂന്നെണ്ണം സ്വന്തമാക്കിയ സുള്‍ഫിഖര്‍ ബാബറിന്റെയും രണ്ട് വിക്കറ്റുകള്‍ നേടിയ ഇമ്രാന് താഹിറിന്റെയും മികച്ച ബൗൡഗാണ് പാക്കിസ്ഥാന് മികച്ച വിജയം സമ്മാനിച്ചത്. രണ്ടിന്നിംഗ്സിലമായി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ വഹാബ് റിയാസാണ് മാന്‍ ഒാഫ് ദി മാച്ച്.
സ്കോര്‍ ചുരുക്കത്തില്‍: പാക്കിസ്ഥാന് 378, 6ന് 354 ഡി. ഇംഗ്ലണ്ട് 242, 312.
130ന് മൂന്ന് എന്ന നിലയില്‍ ഇന്നിലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് നിരയില്‍ 71 റണ്‍സെടുത്ത ജോ റൂട്ടും 61 റണ്‍സ് നേടിയ റഷിദും മാത്രമാണ് മികച്ച ബാറ്റിങ് പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: