ന്യൂയോര്‍ക്ക്: വേഗത്തിന്റെ രാജാവ് ലൂയിസ് ഹാമില്ട്ടണ് തന്നെ. ഇന്നലെ അമേരിക്കന്‍ ഗ്രാന്‍ഡ് പ്രിക്സിലും ഒന്നാമതെത്തിയാണ് മെഴ്സിഡസ് ഡ്രൈവറായ ഹാമില്ട്ടണ് ലോക ചാമ്പ്യനായത്.
2008, 2014ലും ചാമ്പ്യനായിരുന്ന ഹാമില്‍ണ്‍ ഇതോടെ മൂന്നു ലോകകിരീടം സ്വന്തമായി. ഫോണ്‍മുല വണ്‍ സീസണില്‍ മൂന്ന് ഗ്രാന്‍ഡ് പ്രീകള്‍ അവശേഷിക്കെയാണ് 327 പോയിന്റുമായി ഹാമില്ട്ടണ് വേഗത്തിന്റെ രാജാവായത്.
സീസണിലെ പത്താം ഗ്രാന്‍ഡ് പ്രീയാണ് ഹാമില്ട്ടണ് നേടിയത്. ഫോര്‍മുല വണ്ണില്‍ മൂന്ന് തവണ ലോകചാമ്പ്യനാകുന്ന രണ്ടാമത്തെ ഇംഗ്ലീഷ് താരമെന്ന ബഹുമതിയും മെഴ്സിഡസിന്റെ ഡ്രൈവറായ ഹാമില്ട്ടണ് നേടി. സര് ജാക്കി സ്റ്റുവാര്‍ട്ടാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഡ്രൈവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: